കിളികൾക്കു ദാഹജലമൊരുക്കി ഡോ. ബാബു പോൾ
കിളികൾക്കു ദാഹജലമൊരുക്കി ഡോ. ബാബു പോൾ
Tuesday, February 28, 2017 4:06 PM IST
എസ്. മഞ്ജുളാദേവി

തിരുവനന്തപുരം: തിളയ്ക്കുന്ന പകൽച്ചൂടിൽ എങ്ങുനിന്നോ പറന്നെത്തിയതാണ് ഈ ചിത്തിരക്കിളി. ‘ചീരോത്തോട്ട’ത്തിലെ മുറ്റത്തു പുൽത്തകടിയിൽ വച്ചിട്ടുള്ള പാത്രത്തിലെ റൊട്ടി കൊത്തിത്തിന്ന ശേഷം പരന്ന പാത്രത്തിലെ വെള്ളം ദാഹം തീരുവോളം കുടിച്ചു കുഞ്ഞ് ചിത്തിരക്കിളി. അപ്പോഴേക്കും ഒരു ബലിക്കാക്കയും മറ്റൊരു നാടൻ കാക്കയും വെള്ളംതേടി എത്തി. ചിത്തിരക്കിളി ഉടനെ കാക്കകൾക്കായി ഭക്ഷണം വിട്ടുനൽകി. കാക്കകൾ വെള്ളവും റൊട്ടിയും കഴിക്കുംവരെ താഴെ മാറിയിരിക്കുകയും ചെയ്തു. തൊണ്ട നനഞ്ഞ ആശ്വാസത്തിൽ കാക്കകൾ പറന്നു അകന്നപ്പോൾ കുഞ്ഞുമൈന വെള്ളത്തിൽ നീരാട്ട് തുടങ്ങി.

ഇതു ചീരോത്തോട്ടം... മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ ഓംബുഡ്സ്മാനും എഴുത്തുകാരനുമായ ഡോ.ഡി. ബാബുപോളിന്‍റെ തിരുവനന്തപുരം കുറവൻകോണത്തെ വസതി.

കഴിഞ്ഞ ആറു വർഷത്തോളമായി തന്‍റെ വീട്ടുമുറ്റത്ത് പക്ഷികൾക്കും അണ്ണാറക്കണ്ണനും അന്നമൂട്ടുകയാണ് ഡോ. ബാബു പോൾ. ചുട്ടുപൊള്ളുന്ന വേനലിൽ വെന്തുപോകുന്ന പക്ഷികൾക്കായി ദാഹനീരു കരുതണമെന്നുള്ള പുതിയകാലത്തെ ഫേസ് ബുക്ക്, വാട്സ് ആപ്പ് സന്ദേശങ്ങൾക്കു മുമ്പുതന്നെ ഡോ.ബാബുപോൾ കാക്കയ്ക്കും പ്രാവിനും ചിത്തിരയ്ക്കും അണ്ണാറക്കണ്ണനും വേണ്ടി സ്വന്തം ഹൃദയത്തിലൊരിടം നീക്കിവച്ചിരുന്നു എന്നർഥം.

കാക്കയ്ക്കു ചോറു കൊടുത്തുകൊണ്ടായിരുന്നു അദ്ദേഹം അപൂർവ പ്രകൃതി സൗഹൃദത്തിനുതുടക്കമിടുന്നത്. ചോറും, ബ്രഡ്ഡുമെല്ലാം കാക്കകൾ പതിവായി വന്നു കഴിച്ചു തുടങ്ങി. വെയിൽ കടുത്തപ്പോൾ വെള്ളവും വച്ചു.

പിന്നീടു പ്രാവും ചിത്തരപ്പക്ഷികളും മമ്മീസ് കോളനിയിലെ ചീരോത്തോട്ടത്തിൽ പറന്നെത്തി. ചിലനേരം തന്‍റെ മനോഹരമായ ചിറകുകൾ വിടർത്തി പ്രാവുകൾ കാക്കകളെ വിരട്ടി. ചില നേരം എല്ലാവരും ഊഴം കാത്ത് ക്ഷമയോടെ അന്നദാനത്തിൽ പങ്കുകൊള്ളുകയും ചെയ്യും. വീടിനു മുന്നിലെ കൗതുകക്കാഴ്ചകളിലേക്കു ഡോ.ഡി. ബാബുപോൾ.

‘എന്‍റെ വീട്ടിലെ വിരുന്നുകാരാണിവർ. ചിലരൊക്കെ പതിവു സന്ദർശകരാണ്. തെനയും വെള്ളവും റൊട്ടിയും തേടി എന്‍റെ വീട്ടുമുറ്റത്തെത്തുന്നവർ... ദിവസവും വരുന്ന അഞ്ചു കാക്കകളുണ്ട്. കഴുത്തിൽ വെള്ളനിറമുള്ള സാധാരണ കാക്കകളും മുഴുവൻ കറുപ്പ്നിറമുള്ള ബലികാക്കകളും ഇതിൽപ്പെടും. നല്ല കറുപ്പ് നിറത്തിലെ ബലിഷ്ഠമായ ബലികാക്കയെ ഞാൻ ‘ഇദി അമീൻ’ എന്നാണ് വിളിക്കുക.


മറ്റൊരു കൗതുകകരമായ കാഴ്ച അണ്ണാറക്കണ്ണൻ വരുമ്പോഴാണ്. ശ്രീരാമന്‍റെ അനുഗ്രഹം എന്നു വിശ്വസിക്കപ്പെടുന്ന മൂന്നു വരയുമണിഞ്ഞ് അണ്ണാൻ ചോറുണ്ണാൻ എത്തുന്പോൾ കാക്കകൾ മാറി നിന്നു കൊടുക്കും.

സീതാ ദേവിയെ ആക്രമിക്കാൻ കാക്കയുടെ രൂപത്തിൽ ആണല്ലോ കാകാസുരൻ എത്തുന്നത്. അതുകൊണ്ടാകും ശ്രീരാമന്‍റെ സ്പർശമേറ്റ അണ്ണാറക്കണ്ണൻ എത്തുമ്പോൾ കാക്കകൾ മാറി നിൽക്കുന്നതെന്ന് എനിക്കു തോന്നാറുണ്ട്.പരിപ്പുകറി കാക്കയ്ക്ക് ഇഷ്ടമാണെന്നു അറിഞ്ഞുകൊണ്ടു തന്നെ പരിപ്പ് ചോറിനും പുറത്ത് ഒഴിച്ചുകൊടുക്കാറുണ്ട്.

കാക്കയും ചിത്തിരയും കുഞ്ഞിക്കിളികളുമൊക്കെ വന്നു തുടങ്ങിയപ്പോൾ ഒരു പരീക്ഷണമെന്ന നിലയിലാണ് കിളിക്കൂട് മുറ്റത്ത് മരത്തിൽ വയ്ക്കുന്നത്. കിളികൾ വന്നു കൂടിനുള്ളിൽ താമസിക്കുമോ എന്നറിയുവാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ, തിന കൊത്തി തിന്നു കഴിഞ്ഞ ശേഷം പക്ഷികൾ പറന്നു പോകുന്നതാണ് കണ്ടത്. ഇപ്പോഴും തിന നിന്നുവാൻ പക്ഷികൾ പതിവായി വരാറുണ്ട്. താമസിക്കാറില്ല എന്നു മാത്രം. മൂന്നു ദിവസം കഴിയുമ്പോൾ തിന മുഴുവൻ തിരുന്നതായാണ് കാണുന്നത്.
കറുപ്പും വെളുപ്പും കലർന്ന നിറത്തിലെ രണ്ട് കുഞ്ഞിപ്പക്ഷികൾ പുതിയ അതിഥികളാണ്. രണ്ടാഴ്ച ആയിട്ടേയുള്ളു അവ വന്നു തുടങ്ങിയിട്ട്. വാൽ 45 ഡിഗ്രിയിൽ ഉയർത്തി നിൽക്കുന്ന കുഞ്ഞാറ്റ കിളികളെ കാണുവാൻ വളരെ ഭംഗിയാണ്.

ഇവകൂടാതെ കുറച്ചു നാളായി രാത്രി 11.30 ആകുമ്പോഴേക്കും മൂന്നു പൂച്ചകൾ വരാറുണ്ട്. ഒരു വെള്ള പൂച്ച പിന്നെ വെള്ളയും സ്വർണവും കലർന്ന പൂച്ച, ചാര നിറത്തിലെ മറ്റൊരു പൂച്ച. പൂച്ചകൾക്കും ചോറു നൽകുന്ന പതിവുണ്ട്.

പ്രകൃതിയെ, പ്രകൃതിയിലെ ജീവജാലങ്ങളെ സ്നേഹിക്കുക, പരിപാലിക്കുക എന്നത് ഭാരതീയ പാരമ്പര്യമാണ്. ശകുന്തള വനജ്യോത്സനയ്ക്കു വെള്ളം പകർന്നിട്ടേ ജലപാനം നടത്തൂ എന്നും മാൻകിടാവിനു ഭക്ഷണം കൊടുത്താലെ ഭക്ഷണം കഴിക്കൂ എന്നൊക്കെ ശാകുന്തളം നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.

പിന്നെ ഫ്രാൻസിസ് അസീസി എന്ന വിശുദ്ധൻ പക്ഷികളെയും ചെടികളെയും സ്വന്തം സഹോദരങ്ങളെ പോലെ സ്നേഹിച്ചിരുന്നു എന്നു ഞാൻ മനസിലാക്കുന്നു. ഈ ജീവജാലങ്ങൾക്കു ഭക്ഷണവും വെള്ളവും നൽകുമ്പോൾ ആ ഒരു വിശുദ്ധ മനസ് തിരിച്ചറിയുവാൻ എനിക്കു കഴിയുന്നുണ്ട്. പുണ്യമാർന്ന ആ അനുഭൂതിയുടെ ഒരംശം സ്വന്തമാക്കുവാനും സാധിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.