ഏനാത്ത് പാലത്തിന്‍റെ തൂണുകൾ ബലപ്പെടുത്തൽ:റിപ്പോർട്ട് നാളെ പരിഗണിക്കും
ഏനാത്ത് പാലത്തിന്‍റെ തൂണുകൾ ബലപ്പെടുത്തൽ:റിപ്പോർട്ട് നാളെ പരിഗണിക്കും
Tuesday, January 17, 2017 3:53 PM IST
അടൂർ: എംസി റോഡിൽ തകരാറിലായ ഏനാത്ത് പാലത്തിന്‍റെ തൂണുകൾ ബലപ്പെടുത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നാളെ ചർച്ച ചെയ്യും.

മന്ത്രി ജി. സുധാകരൻ ഐഐടി പഠനസംഘം, കെഎസ്ടിപി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നാളെ നടത്തുന്ന ചർച്ചയിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമാകും. പാലത്തിന്‍റെ രണ്ട് തൂണുകൾ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചെന്നൈ ഐഐടി റിട്ടയേഡ് പ്രഫസർ ഡോ.അരവിന്ദ് തയാറാക്കിയ വിശദമായ രൂപരേഖയും റിപ്പോർട്ടുമാണ് മന്ത്രിയുമായി ചർച്ച ചെയ്യുന്നത്. തുടർന്നു പാലം ബലപ്പെടുത്തൽ ജോലികളെ സംബന്ധിച്ച അന്തിമ തീരുമാനമാകും. കെഎസ്ടിപി ചീഫ് എൻജിനിയർ എം.എൻ. ജീവരാജാണ് വിശദമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.


കല്ലടയാറിനു കുറുകെയുള്ള പാലത്തിന്‍റെ കുളക്കട കരയിൽ നിന്നുള്ള രണ്ട്, മൂന്ന് തൂണുകൾക്കാണ് ബലക്ഷയം കണ്ടത്. രണ്ടു തൂണുകളും മാറ്റി പുതിയതു സ്ഥാപിക്കുന്നതു സമയനഷ്ടമുണ്ടാക്കുമെന്നതിനാൽ നിലവിലുള്ള തൂണുകൾ ബലപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്.

മറ്റൊരു പാലം പണിയുകയെന്നതും ശ്രമകരമായ ജോലിയാണ്. 18 വർഷം മുമ്പു പണിത പാലത്തിന്‍റെ തൂണുകളുടെ നിർമാണഘട്ടത്തിലെ പിഴവാണ് ഇപ്പോൾ ബലക്ഷയത്തിനു കാരണമായിരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിച്ചാൽ നിലവിലുള്ള പാലത്തിന് 30 വർഷമെങ്കിലും ആയുസുണ്ടാകുമെന്നാണ് ഐഐടി സംഘം നൽകുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.