മോട്ടോർ വാഹന രജിസ്ട്രേഷൻ നിരക്കു വർധന പിൻവലിക്കണം: സുധീരൻ
മോട്ടോർ വാഹന രജിസ്ട്രേഷൻ നിരക്കു വർധന പിൻവലിക്കണം: സുധീരൻ
Monday, January 16, 2017 12:29 PM IST
തിരുവനന്തപുരം: മോട്ടോർ വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസ് ഫീസും കുത്തനെ കൂട്ടിയ നടപടി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ ഈ നടപടിയിലൂടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാൽപ്പതിൽ നിന്നു 200 രൂപയാക്കി കൂട്ടി.
30 രൂപയായിരുന്ന ലേണേഴ്സ് ലൈസൻസ് ഫീസ് 100 രൂപയായും അന്താരാഷ്‌ട്ര ഡ്രൈവിംഗ് പെർമിറ്റിനു ചാർജ് 500 രൂപയിൽ നിന്നും 1000 രൂപയുമായി ഉയർത്തിയിരിക്കുകയാണ്.
വാഹന രജിസ്ട്രേഷൻ നിരക്ക് പത്തു മടങ്ങു വരെയാണ് വർധിപ്പിച്ചത്.

ഒറിജിനൽ ലൈസൻസ് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് 5000 രൂപ നൽകണം. ഇരുചക്രവാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫീസ് 50 രൂപയുമായി ഉയർത്തി.

ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസൻസ് ഫീസ് 2500 ൽനിന്ന് 10,000 രൂപയായി വർധിപ്പിച്ചു. ഇവ കൂടാതെ സംസ്ഥാനങ്ങൾ ചുമത്തുന്ന സെസും മറ്റും കൂടിയാവുമ്പോൾ ഫീസ് നിരക്കുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്.

നോട്ട്പിൻവലിച്ചതിനെ തുടർന്ന് നട്ടംതിരിയുന്ന ജനങ്ങളെ ദുരിതത്തിൽ നിന്നു ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ അധിക നിരക്ക് വർധന.
ജനങ്ങൾക്ക് ’അച്ഛാ ദിൻ’ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബിജെപിയും നരേന്ദ്രമോദിയും അനുദിനം ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങളാണു രാജ്യത്തു നടപ്പിലാക്കുന്നതെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.