മുല്ലപ്പെരിയാർ സമരം: വേട്ടയാടപ്പെട്ട മലയാളികളുടെ വിവരം ശേഖരിക്കുന്നു
Sunday, January 15, 2017 11:38 AM IST
കുമളി: മുല്ലപ്പെരിയാർ പ്രക്ഷോഭത്തിനിടയിൽ തമിഴ്നാട്ടിൽ വസ്തുവകകൾ നഷ്ടപ്പെട്ട മലയാളികളെ സംബന്ധിച്ചു വിവരങ്ങൾ ശേഖരിക്കുന്നതിനു ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റീസ് സിറിയക് തോമസ് തമിഴ്നാട് സന്ദർശിച്ചു.

മുല്ലപ്പെരിയാർ പ്രക്ഷോഭങ്ങളിൽ തമിഴ്നാട്ടിൽ വസ്തുവകകൾ നഷ്ടപ്പെട്ടവർ ദേശീയ മനുഷ്യാവകാശ കമ്മീഷനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ പരാതിയെതുടർന്നാണു ജസ്റ്റിസ് സിറിയക് തോമസിന്‍റെ സന്ദർശനം.


സ്വത്ത് നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും നടപടി കോടതി സ്വീകരിക്കുമെന്നും ജസ്റ്റീസ് അറിയിച്ചു.2011 ഡിസംബറിലാണ് മുല്ലപ്പെരിയാർ സമരത്തിന്‍റെ മറവിൽ തമിഴ്നാട്ടിലെ മലയാളികൾക്കുനേരെ വ്യാപകമായ ആക്രമണവും കൊള്ളയും നടന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിനെതിരെ തമിഴ്നാട്ടിലെ ഒരുവിഭാഗം ആളുകൾ നടത്തിയ സമരമാണ് ആക്രമണത്തിനു വഴിമാറിയത്.


കേരളത്തോടു ചേർന്നുകിടക്കുന്ന തമിഴ്നാടിന്‍റെ പ്രദേശങ്ങളിലെ അഞ്ഞൂറോളം മലയാളികളുടെ സമ്പത്തും കൃഷിയും വ്യാപാരസ്ഥാപനങ്ങളും വളർത്തു മൃഗങ്ങളും കൊള്ളയടിക്കപ്പെട്ടു. നിരവധിപേർ ജീവനുംകൊണ്ടു തമിഴ്നാട്ടിൽനിന്നു രക്ഷപ്പെട്ട് ഓടുകയായിരുന്നു. നിരവധി ദിവസങ്ങൾ ജലപാനംപോലുമില്ലാതെ രഹസ്യകേന്ദ്രങ്ങളിൽ കഴിഞ്ഞ ശേഷമാണു പലരും കേരളത്തിലെത്തിയത്. ഇവരിൽ പലരുടെയും സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.