വർക്കലയിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി
വർക്കലയിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി
Thursday, October 27, 2016 12:21 PM IST
വർക്കല: തെരുവുനായയുടെ കടി യേറ്റ് 90 വയസുകാരൻ മരിച്ച വർക്കലയിൽ ഇന്നലെ കൂട്ടത്തോടെ നായ്ക്കളെ കൊന്നൊടുക്കി. കൊന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തി യത് സംഘർഷത്തിനിടയാക്കി.

രാഘവന്റെ വസതിയിൽ സ്ട്രീറ്റ് ഡോഗ് മൂവ്മെന്റ് പ്രതിനിധി ജോസ് മാവേലിയും മേനകഗാന്ധിയിൽനി ന്നു കരുത്തുറ്റ വനിതയ്ക്കുള്ള അ വാർഡ് നേടിയ ഗുരുവായൂർ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ പ്രതിനിധി ഉമാ പ്രേമനും എത്തി.

ജോസ് മാവേലിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ മുപ്പതോളം തെരുവിനായ്ക്കളെ കൊന്നൊടുക്കി. വർക്കല പോലീസ് കേസെടുത്തു. ജോസ് മാവേലിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നു നാട്ടുകാർ പറഞ്ഞു. താൻ സ്വീകരിച്ച അവാർഡ് തിരികെ നൽകുമെന്നും ഇത്തരത്തിൽ തെരുവുനായ്ക്കൾ മനുഷ്യരെ കൊന്നൊടുക്കുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും തെരുവുനായ്ക്കളെ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഉമാ പ്രേമൻ അഭിപ്രായപ്പെട്ടു.


ഇരുവരുടെയും അറസ്റ്റ് തടയാൻ സ്ത്രീകളും വൃദ്ധരുമടങ്ങുന്ന നൂറോളം പേർ സംഘടിച്ചു. തുടർന്ന് വി. ജോയി എംഎൽഎ ഇടപെട്ടതിനെത്തുടർന്ന് അറസ്റ്റ് ഒഴിവായെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.