ജിഷവധം: പ്രതിയുടെ കസ്റ്റഡി നീട്ടിക്കിട്ടാൻ പോലീസ് നീക്കം
ജിഷവധം: പ്രതിയുടെ കസ്റ്റഡി നീട്ടിക്കിട്ടാൻ പോലീസ് നീക്കം
Monday, June 27, 2016 3:34 PM IST
പെരുമ്പാവൂർ: ജിഷ വധക്കേസിലെ പ്രതി അമിറുൾ ഇസ്ലാമിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള ശ്രമവുമായി അന്വേഷണ സംഘം. അമിറുൾ ഇ സ്ലാമിന്റെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും. എട്ടു ദിവസം പോലീസ് കസ്റ്റഡി യിൽ ഉണ്ടായ പ്രതിയിൽനിന്നു കാര്യമായ വിവരങ്ങൾ പോലീസിനു കണ്ടെത്താൻ സാധിക്കാത്ത സാഹ ചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ വീണ്ടും അപേക്ഷനൽകാനാണു പോലീസിന്റെ നീക്കം.

എന്നാൽ, കോടതി വീണ്ടും പ്ര തിയെ കസ്റ്റഡിയിൽ നൽകുമോ എന്ന ആശങ്കയും പോലീസിനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചോദ്യംചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അമിറുൾ നൽകിയത്. കൊല നടന്ന ജിഷയുടെ വീടിനു സമീപത്തും പരിസരപ്രദേ ശങ്ങളിലും പ്രതിയെയുംകൊണ്ട് ചുറ്റിനടന്നെങ്കിലും തൊണ്ടിമുതൽ കണ്ടെടുക്കാൻ പോലീസിനു കഴിഞ്ഞില്ല. അമിറുളിന്റെ സുഹൃത്തായ അനാറുൾ ഇസ്ലാമിനും കൊലപാതകത്തിൽ പങ്കുണ്ട് എന്നുള്ള വിവരമാണു പോലീസിനി അമിറുളിൽനിന്നു ലഭിച്ചത്. ഇതേതുടർന്ന് അനാറുളിനു വേണ്ടി ആസാമിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


<ആ>അമീറിനെ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞു

ആലുവ: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയായ അമീറുൾ ഇസ്ലാമിനെ വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി റെയിൽവേ സ്റ്റേഷനിലെത്തിയത് ഓട്ടോയിലാണ്. ആലുവ പോലീസ് ക്ലബിലായിരുന്നു തിരിച്ചറിയൽ പരേഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.