നിയമസഭ: കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ജനതാദള്‍- എസ്
Sunday, February 14, 2016 1:18 AM IST
കോഴിക്കോട്: ജനതാദള്‍-യു ഇടതു മുന്നണിയിലേക്കില്ലെന്ന് അറി യിച്ച സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഒരുങ്ങി ജന താദള്‍-എസ്. കഴിഞ്ഞ തെരഞ്ഞെ ടുപ്പില്‍ അഞ്ച് സീറ്റുകളിലാണു ജനതാദള്‍-എസ് മത്സരിച്ചത്. ഇതി ല്‍ നാലിലും വിജയിച്ചിരുന്നു.
2011ലേതിനേക്കാള്‍ പാര്‍ട്ടി ശക്തി പ്രാപിച്ചിട്ടുണ്െടന്നും കൂടുതല്‍ സീറ്റുകള്‍ വേണമെന്നുമാണു പാര്‍ട്ടി നില പാട്. പാര്‍ട്ടിയുടെ ശക്തിക്കനുസരി ച്ചു സീറ്റ് നല്‍കണമെന്നു പാര്‍ട്ടി നേതൃത്വം ഇടതുമുന്നണിയില്‍ ആവശ്യമുന്നയിക്കും. പാര്‍ട്ടിയുടെ ശ ക്തികേന്ദ്രമായ ചിറ്റൂര്‍ ഉള്‍പ്പെടെ സീറ്റുകളാകും ആവശ്യപ്പെടുക.

അഞ്ചില്‍ കൂടുതല്‍ സീറ്റില്‍ മത്സ രിക്കാന്‍ ജനതാദള്‍- എസിന് യോ ഗ്യതയുണ്െടന്നും നേതാക്കള്‍ പറയുന്നു. ആര്‍എസ്പി ഇടതുമുന്നണിയില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സീറ്റ് നേടിയെടുക്കാന്‍ വലിയ പ്ര യാസമുണ്ടാകില്ലെന്നാണു നേതാക്കള്‍ കണക്ക് കൂട്ടുന്നത്. വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലുണ്ടായി രുന്നപ്പോള്‍ എട്ട് സീറ്റിലായിരുന്നു ജനതാദള്‍ മത്സരിച്ചിരുന്നത്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍-യു ഇടതുചേരിയിലെ ത്തുമെന്ന വാര്‍ത്ത വന്നതോടെ ജന താദള്‍-എസ് തങ്ങളുടെ സീറ്റു കള്‍ പോകാതിരിക്കാന്‍ ശ്രമിച്ചിരുന്നു. കേരളത്തില്‍ ഇടതു മുന്നണിയിലേ ക്കു ജെഡിയു തിരിച്ചുപോകുന്നതി നെ ദേശീയ നേതൃത്വം അനുകൂലി ക്കുന്നില്ല. 25ന് തിരുവനന്തപുരത്തു നടക്കുന്ന നേതൃയോഗം ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.