ആലുവ റെയില്‍വേ സ്റേഷനില്‍ വ്യാജബോംബ് ഭീഷണി; വിദ്യാര്‍ഥി പിടിയില്‍
Wednesday, October 14, 2015 12:56 AM IST
ആലുവ: ആലുവ റെയില്‍വേ സ്റേഷനില്‍ ബോംബ് വച്ചിട്ടുണ്െടന്ന വ്യാജ സന്ദേശത്തെത്തുടര്‍ന്നു രണ്ടു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു പത്താം ക്ളാസുകാരന്‍ പോലീസ് പിടിയിലായി.

തിങ്കളാഴ രാത്രി 12ഓടെ എറണാകുളം പോലീസ് കണ്‍ട്രോള്‍ റൂമിലാണു വ്യാജസന്ദേശമെത്തിയത്. ആലുവ റെയില്‍വേ സ്റേഷനില്‍ ബോംബ് വച്ചിട്ടുണ്െടന്നു പറഞ്ഞ ശേഷം ഫോണ്‍ കട്ടാക്കി. ഇതേതുടര്‍ന്ന് എറണാകുളത്തു നിന്നു ബോംബ് സ്ക്വാഡും ആലുവ പോലീസും റെയില്‍വേ സ്റേഷനിലെത്തി രണ്ടു മണിക്കൂറോളം പരിശോധന നടത്തി. യാത്രക്കാരുടെ ബാഗുകളും പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ലഗേജുകളുമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്െടത്താനായില്ല.


ഇതിനിടെ, എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍നിന്നു വന്ന ട്രെയിനുകള്‍ സ്റേഷനിലേക്കു പ്രവേശിക്കാതെ നിര്‍ത്തിയിട്ടു. പരിശോധനകള്‍ പൂര്‍ത്തിയാക്കി വ്യാജ സന്ദേശമാണെന്ന് ഉറപ്പിച്ച ശേഷം രണ്േടാടെയാണു ഗതാഗതം പുനരാരംഭിച്ചത്. കണ്‍ട്രോള്‍ റൂമിലേക്ക്ു വിളിച്ച ഫോണ്‍നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചെയാണു കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശിയായ പതിനഞ്ചുകാരന്‍ ആലുവ പോലീസിന്റെ വലയിലായത്. തന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടതായാണു ബാലന്‍ പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.