ലൈറ്റ് മെട്രോയിലെ അവ്യക്തത: ഇ.ശ്രീധരനുമായി സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും
ലൈറ്റ് മെട്രോയിലെ അവ്യക്തത: ഇ.ശ്രീധരനുമായി സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും
Thursday, September 3, 2015 12:25 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഇ. ശ്രീധരനുമായി സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കൊച്ചി മെട്രോയുടെ ചുമത ലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്, ലൈറ്റ് മെട്രോയുടെ ചുമതലയു ള്ള മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരാണ് ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തുന്നത്.

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നു വ്യത്യസ്തമായി തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിരേഖയില്‍ എന്തെങ്കിലും ഉണ്െടങ്കില്‍ അതു തിരുത്തുമെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ലൈറ്റ് മെട്രോയിലെ വിവിധ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇ. ശ്രീധരന്‍ സര്‍ക്കാരിനു കത്തയച്ചിരുന്നു. ഈ കത്ത് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം വിശദമായി ചര്‍ ച്ച ചെയ്തശേഷമാണു ശ്രീധരനുമായി ഇന്നു ചര്‍ച്ച ചെയ്യാമെന്ന ധാരണയുണ്ടാക്കിയത്. കൊച്ചി മെട്രോ അവലോകന യോഗവുമായി ബന്ധപ്പെട്ടാണു ലൈറ്റ് മെട്രോ ചര്‍ച്ച ചെയ്യുന്നത്.

ലൈറ്റ് മെട്രോ നടപടികളില്‍ പൂര്‍ണ വ്യക്തത ഉണ്െടന്നു വിശ്വസിക്കുന്നില്ലെന്നു ശ്രീധരന്റെ കത്തിലുണ്െടന്നു സൂചിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ലൈറ്റ് മെട്രോയെക്കുറിച്ചു ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്െടന്നു മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ എടുത്ത അതേ തീരുമാനം തന്നെയാണു ലൈറ്റ് മെട്രോയുടെ കാര്യത്തിലും ഉണ്ടാ യത്.


ആദ്യം കേന്ദ്രാനുമതിക്കു വിടുകയും അനുമതിക്കുശേഷം ആവശ്യമായ മറ്റു തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ലൈറ്റ് മെട്രോയിലും ഇതു തന്നെയാണു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. കേന്ദ്രത്തി നു സംസ്ഥാനം അയച്ച കത്തില്‍ അവ്യക്തത വന്നെങ്കില്‍ അതില്‍ മാറ്റം വരുത്തും. രണ്ടു കത്തുകളും തയാറാക്കിയതു രണ്ടു പേരായിരിക്കും. കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്രത്തിന് അയച്ച കത്തിലും ഡിഎംആര്‍സിയുടെ പേര് ഉണ്ടായിരുന്നില്ല. കൊച്ചി മെട്രോയുടെ കാര്യത്തില്‍ എല്ലാ കാര്യങ്ങളും ശ്രീധരനുമായി ആലോചിച്ചാണു ചെയ്തത്. അതേ മാതൃകയാണ് ഇപ്പോഴും സ്വീകരിച്ചത്. വ്യത്യസ്തതയുണ്െടങ്കില്‍ തിരുത്തും.

ലൈറ്റ് മെട്രോ പദ്ധതി സംസ്ഥാനത്തിനു വേണം. അതു കിട്ടിയേ മതിയാകൂ. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ആവശ്യമെങ്കില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ കാണും. ഇതുസംബന്ധിച്ചു സര്‍ക്കാരില്‍ യാതൊരു അവ്യക്തതയും ഇല്ല. കേന്ദ്രാനുമതി കിട്ടിയശേഷമേ പദ്ധതിയുമായി മുന്നോട്ടു പേകാനാകൂ. കേന്ദ്രത്തില്‍ നിന്നു മറ്റു നിര്‍ദേശങ്ങള്‍ വന്നാല്‍ പദ്ധതിയിലും മാറ്റം വരുത്തും.

ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ താന്‍ രാഷ്ട്രീയം കാണുന്നില്ലെന്നും കേരളത്തിനുവേണ്ടി ഇതു വാങ്ങിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.