പിഎസ്സിയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നു: വിഎസ്
പിഎസ്സിയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നു: വിഎസ്
Sunday, August 2, 2015 1:08 AM IST
തിരുവനന്തപുരം: അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരള പബ്ളിക് സര്‍വീസ് കമ്മീഷന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. പിഎസ്സി അയയ്ക്കുന്ന ബില്ലുകള്‍ പാസാക്കേണ്െടന്നു ധനവകുപ്പിനു മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം ഇതിനു തെളിവാണ്. സാമ്പത്തിക പ്രതിസന്ധിയിലായ പിഎസ്സിയുടെ ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങും. പരീക്ഷകളോ അഭിമുഖങ്ങളോ നടത്താന്‍ കഴിയില്ല. എല്‍ഡി ക്ളാര്‍ക്കിന്റെ ലിസ്റ് പ്രസിദ്ധീകരിച്ചിട്ട് ഇതുവരെ ഒറ്റ ഒഴിവുപോലും പിഎസ്സിക്കു റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഇതിനെതിരേ റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിലാണ്. കഴിഞ്ഞ ലിസ്റില്‍നിന്ന് 350ഓളം പേരെ സൂപ്പര്‍ ന്യൂമററി പോസ്റുണ്ടാക്കി നിയമിച്ചതായാണ് അവര്‍ പറയുന്നത്. ഒരു തസ്തികയ്ക്ക് അഞ്ചു ലക്ഷം രൂപ വീതം ഏതാണ്ട് എട്ടു കോടി രൂപ ഈയിനത്തില്‍ കോഴ വാങ്ങിയതായും ആക്ഷേപമുണ്ട്. പിഎസ്സി അഡ്വൈസ് മെമ്മോ അയച്ച തസ്തികകളില്‍പോലും മാസങ്ങള്‍ പിന്നിട്ടിട്ടും നിയമനം നല്‍കുന്നില്ല. ഉദ്യോഗാര്‍ഥികള്‍ കടുത്ത നിരാശയിലാണ്.


ഇതിനിടെയാണു പിഎസ്സിയുടെ ബില്ലുകള്‍ പോലും പാസാക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം. പിഎസ്സിയെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാനും പിന്‍വാതില്‍ നിയമനം നടത്തി കോഴ തട്ടാനുമാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും വിഎസ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.