പ്രേമം: വീണ്ടും അന്‍വര്‍ റഷീദിന്റെ മൊഴിയെടുത്തു
പ്രേമം: വീണ്ടും അന്‍വര്‍ റഷീദിന്റെ മൊഴിയെടുത്തു
Saturday, August 1, 2015 12:28 AM IST
തിരുവനന്തപുരം: പ്രേമം സിനിമ ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി.

സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലരും റഷീദും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്‍വര്‍ റഷീദില്‍ നിന്ന് ആന്റി പൈറസി സെല്‍ വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

നേരത്തെ കൊച്ചിയിലെത്തിയ അന്വേഷണസംഘം അന്‍വര്‍ റഷീദിന്റെയും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. രണ്ടാംഘട്ട മൊഴിയെടുപ്പോടെ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നു മൊഴിയെടുപ്പിനുശേഷം പുറത്തിറങ്ങിയ അന്‍വര്‍ റഷീദ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണു പോകുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നു ചിത്രം ചോര്‍ത്തിയവരുടെയും കൈമാറ്റം ചെയ്തവരുടെയും അറസ്റ് അന്വേഷണത്തിന്റെ കാര്യക്ഷമതയാണു സൂചിപ്പിക്കുന്നത്.


വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അന്‍വര്‍ റഷീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തു നിന്നു പ്രേമം സിനിമ ചോര്‍ത്തിയ മൂന്നു മുന്‍ കരാര്‍ ജീവനക്കാരേയും ചിത്രം നെറ്റില്‍ അപ്ലോഡ് ചെയ്ത സുഹൃത്തിും നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ക്ക് സിനിമാരംഗത്തെ പ്രമുഖരുമായി ബന്ധമുണ്േടായെന്നാണ് ഇപ്പോള്‍ പരിശോധിച്ചുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.