കഴിഞ്ഞ വര്‍ഷം വിറ്റത് 9365.98 കോടിയുടെ മദ്യം
Tuesday, June 30, 2015 12:27 AM IST
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തു വിറ്റഴിച്ചത് 9365.98 കോടി രൂപയുടെ മദ്യം. മേയിലാണ് കൂടിയ വില്‍പ്പന. 828.18 കോടി രൂപയുടെ വില്‍പ്പനയാണു മേയില്‍ നടന്നത്. കുറഞ്ഞ വില്‍പ്പന ജൂണിലും. 690.54കോടി. ബാറുകള്‍ പൂട്ടിയശേഷം ബിവറേജസ് ഔട്ട്ലെറ്റ് വഴിയുള്ള വിദേശമദ്യത്തിന്റെ വില്‍പന വര്‍ധിച്ചെങ്കിലും പൊതുവേ മദ്യവില്‍പന കുറഞ്ഞിട്ടുണ്ട്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2014-15 ല്‍ മദ്യവില്‍പ്പനയില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്െടന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 739 ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്‍കി. അതില്‍ 737 എണ്ണവും പുതിയ മദ്യനയം വന്ന ശേഷമാണ്. 664 എണ്ണം ബാര്‍ ഹോട്ടലുകള്‍ ആയിരുന്നവയ്ക്കാണെന്നും ആര്‍. രാജേഷിനെ മന്ത്രി കെ.ബാബു അറിയിച്ചു.


ഇ-ഗവേണന്‍സിലൂടെയും വെബ് ടെലികാസ്റിംഗിലൂടെയുമുള്ള സുതാര്യഭരണം പഠിക്കാന്‍ യുഎന്‍ഡിപി താത്പര്യം അറിയിച്ചിട്ടുണ്ട്. പോലീസ് സ്റേഷനുകളിലുള്ള32,662 വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍വീസില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്നു ടി.വി. രാജേഷിനെ മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, 15 പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്തിയിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.