വീട്ടമ്മയെ കാണാനെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ കണ്െടത്തി
Tuesday, May 26, 2015 1:27 AM IST
കഴക്കൂട്ടം: ഫേസ്ബുക്കിലൂടെ പ്രണയത്തിലായ വീട്ടമ്മയെ കാണാനെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ കണ്െടത്തി. തൃശൂര്‍ സ്വദേശിയായ സന്ദീപി (25)നെയാണു മംഗലപുരം ചെമ്പകമംഗലത്തെ ആള്‍പാര്‍പ്പില്ലാത്ത ഇരുനില കെട്ടിടത്തിനു മുകളില്‍ അബോധാവസ്ഥയില്‍ കണ്െടത്തിയത്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തലച്ചോറിനു തകരാര്‍ സംഭവച്ചിതായും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

കാമുകിയായ വീട്ടമ്മ മുങ്ങിയെന്നാണു പോലീസ് പറയുന്നത്. മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ വിളിച്ചതു പ്രകാരമാണ് യുവാവ് മംഗലപുരത്ത് എത്തി ഒളിച്ചു താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.

വധശ്രമമാണെന്ന സംശയത്തെ തുടര്‍ന്നു വീട്ടമ്മയുടെ ഭര്‍ത്താവിനെ പോലീസ് കസ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. മംഗലപുരം സ്വദേശിയായ പ്രവാസിയുടെ ഭാര്യയും തൃശൂര്‍ സ്വദേശിയായ സന്ദീപും ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായിരുന്നു. ഏപ്രില്‍ 20ന് തൃശൂരില്‍ നിന്ന് സന്ദീപിനെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മേയ് ഒമ്പതിന് സജീവിനെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ഇതിനുശേഷം വീണ്ടും ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങി.

തൃശൂരില്‍ നിന്നു മുങ്ങിയ സന്ദീപ് മംഗലപുരത്തെ വീട്ടമ്മയെ തേടി എത്തി. യുവതിയുടെ വീടിനടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത ബന്ധുവീടിന്റെ മുകളിലായിരുന്നുവത്രെ ഇയാളുടെ രഹസ്യതാമസം. വീട്ടമ്മയും കാമുകനും തമ്മില്‍ രഹസ്യബന്ധം തുടരുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ച വിദേശത്തു നിന്നു വീട്ടമ്മയുടെ ഭര്‍ത്താവ് മടങ്ങിയെത്തിയത്. 22നാണു യുവാവിനെ അബോധാവസ്ഥയില്‍ ആശുപത്രിയിലേക്കു മാറ്റുന്നത്. അന്നു രാത്രി കാമുകിയാണ് 108 ആംബുലന്‍സ് വിളിച്ചു വരുത്തിയത്. ചലനശേഷിയില്ലാതെ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചശേഷം യുവതി മുങ്ങി. മൂന്നു ദിവസം കഴിഞ്ഞാണു സംഭവം പോലീസ് അറിയുന്നത്.


തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവരങ്ങള്‍ അറിയുന്നത്. വിദേശത്തു നിന്നു മടങ്ങിയെത്തിയ ഭര്‍ത്താവും യുവതിയും പിണക്കത്തിലാണെന്നും യുവാവിനെ ബോധമില്ലാതെ കണ്െടത്തിയതിനെ തുടര്‍ന്ന് ഇവിടേക്കു ഭര്‍ത്താവിനെ വിളിച്ചുവരുത്തിയതാണെന്നുമാണു പോലീസിന് ആദ്യം ലഭിച്ച വിവരം. എന്നാല്‍, ഭാര്യയും യുവാവും തമ്മിലുള്ള അവിഹിതബന്ധമറിഞ്ഞ് ഭര്‍ത്താവ് യുവാവിനെ അടിച്ചു വീഴ്ത്തിയിട്ടുണ്ടാകും എന്ന സംശയത്തിലാണു പോലീസ്. കൂടാതെ ശ്വാസം ലഭിക്കാതെ കുഴഞ്ഞുവീണതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.യുവാവിന്റെ ബന്ധുക്കള്‍ തൃശൂരില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നില അതീവ ഗുരുതരമായതിനാല്‍ യുവാവിന്റെ മൊഴി ലഭിച്ചിട്ടില്ല. ഈ യുവതിയെ രണ്ടു വര്‍ഷം മുമ്പ് കാണാനില്ലെന്നു വീട്ടുകാരുടെ പരാതി ലഭിക്കുകയും തുടര്‍ന്ന് പോലീസ് ഇവരെ ബംഗളൂരുവില്‍ നിന്നു പിടികൂടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.