ഫോണ്‍ചോര്‍ത്തല്‍: മുന്‍ എസ്പിക്കെതിരേ വീണ്ടും അന്വേഷണം
ഫോണ്‍ചോര്‍ത്തല്‍: മുന്‍ എസ്പിക്കെതിരേ വീണ്ടും അന്വേഷണം
Sunday, April 19, 2015 10:54 PM IST
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമുമായി ബന്ധപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപത്തില്‍ മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരേ വീണ്ടും വകുപ്പുതല അന്വേഷണം. ബാലസുബ്രഹ്മണ്യത്തെ കുടുക്കാന്‍ ഭരണവിഭാഗം ഡിജിപിയായിരുന്ന കൃഷ്ണമൂര്‍ത്തിയെ ഫോണില്‍ വിളിച്ചു സംഭാഷണം റിക്കാര്‍ഡ് ചെയ്യുകയും പുറത്തുവിടുകയും ചെയ്തതു അച്ചടക്കലംഘനമാണെന്നാ ണു വിലയിരുത്തല്‍. നിസാമിനെ രഹസ്യമായി ചോദ്യം ചെയ്തെന്നാരോപിച്ചു നേരത്തെ യും ജേക്കബ് ജോബിനെതിരേ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു.


അന്വേഷണം പൂര്‍ത്തിയായാല്‍ ജേക്കബ് ജോബിനു ചാര്‍ജ് മെമ്മോ നല്‍കും. നിലവില്‍ സസ്പെന്‍ഷനിലാണ് ഇദ്ദേഹം. ഡിജിപിയെ പൊതുസമൂഹത്തില്‍ അവമതിക്കാനുള്ള ഗൂഢാലോചന നട ന്നെന്നും ഇക്കാര്യത്തെക്കുറിച്ചു വിശദമായി അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സര്‍വീസ് ചട്ടപ്രകാരം ഐപിഎസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട അച്ചടക്കം ജേക്കബ് ജോബ് ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.