രാജ്യസഭാ സീറ്റ്: തങ്കച്ചനും ചാക്കോയും പ്രതീക്ഷയില്‍
Saturday, March 7, 2015 12:26 AM IST
സിജോ പൈനാടത്ത്

കൊച്ചി: സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനു സീറ്റ് നല്‍കണമെന്ന ആവശ്യം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്തുനിന്നുള്ള മൂന്നു രാജ്യസഭ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിക്കുന്നത്. യുഡിഎഫിലെ വയലാര്‍ രവിയുടെയും എല്‍ഡിഎഫിലെ പി. രാജീവ്, എം.പി. അച്യുതന്‍ എന്നിവരുടെയും കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ചു യുഡിഎഫിനു മൂന്നില്‍ രണ്ടു സീറ്റുകള്‍ ലഭിക്കും. ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും മത്സരിക്കുക. മറ്റൊന്നു ഘടകകക്ഷികള്‍ ആവശ്യപ്പെട്ടേക്കും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തു ഗവര്‍ണര്‍ പദവിയിലേക്കു പി.പി. തങ്കച്ചന്‍ പരിഗണിക്കപ്പെട്ടിരുന്നതാണ്. രാജ്യസഭാ സീറ്റുകളിലേക്കുള്ള എഐസിസിയുടെ പരിഗണനാ പട്ടികയില്‍ എഐസിസി വക്താവ് പി.സി. ചാക്കോയും ഇടംപിടിച്ചി ട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.