നിസാമിനെതിരേ കാപ്പ: തീരുമാനം ഇന്നുണ്ടായേക്കും
Saturday, March 7, 2015 11:57 PM IST
തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ മുഹമ്മദ് നിസാമിനെതിരേ കാപ്പ ചുമത്തുന്നതു സംബന്ധിച്ചു ജില്ലാ കളക്ടറുടെ തീരുമാനം ഇന്നുണ്ടാകും. ഔദ്യോഗിക തിരക്കുകള്‍ മൂലമാണു ഫയലില്‍ തീരുമാനമെടുക്കാന്‍ കഴിയാതെവന്നതെന്നാണു വിശദീകരണം. ഇന്നലെ വൈകുന്നേരം ഈ ഫയല്‍ പരിഗണന യ്ക്കെടുത്തിട്ടുണ്ട്.

വിശദമായി പരിശോധിച്ചും പഠിച്ചും മാത്രമേ അന്തിമതീരുമാനമെടുക്കാന്‍ സാധിക്കൂവെന്നു കളക്ടര്‍ എം.എസ്.ജയ 'ദീപിക' യോടു പറഞ്ഞു.


ജില്ല മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറാണു കാപ്പനിയമം ചുമത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത്.

കളക്ടറുടെ തീരുമാനത്തെ നിസാമിനു സര്‍ക്കാരിന്റെ കാപ്പ ബോര്‍ഡില്‍ ചോദ്യം ചെയ്യാന്‍ കഴിയും. ഇന്നുവരെ ജില്ലാ കളക്ടര്‍ എം.എസ്. ജയ നല്‍കിയ കാപ്പ ശിപാര്‍ശകള്‍ ഒന്നുംതന്നെ തള്ളിയിട്ടില്ലെന്നതും ശ്രദ്ധേ യമാണ് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.