സോളാര്‍ കേസ്: സിബിഐയെ വിശ്വാസമില്ലെന്നു വി.എസ് പറഞ്ഞിട്ടുണ്െടന്നു സര്‍ക്കാര്‍
Wednesday, March 4, 2015 12:22 AM IST
കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു നിയമസഭയില്‍ പറഞ്ഞിട്ടുണ്െടന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്െടന്നും ഈ സാഹചര്യത്തില്‍ വി.എസ് നല്‍കിയ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സോളാര്‍ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു 33 കേസുകള്‍ പോലീസ് രജിസ്റര്‍ ചെയ്തിരുന്നു. പല കേസുകളും പരാതിക്കാര്‍ തന്നെ പിന്‍വലിച്ചിരുന്നു. തിരുവല്ല ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വിചാരണ ആരംഭിച്ച കേസിലെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 27നു വി.എസ് ജസ്റീസ് ശിവരാജന്‍ കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എംഎല്‍എമാരായ തോമസ് ഐസക്, രാജു ഏബ്രഹാം, ശ്രീരാമകൃഷ്ണന്‍, വി.എസ്. സുനില്‍കുമാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സോളാര്‍ കമ്മീഷനു മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നാണു സര്‍ക്കാരിന്റെ വാദം. സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി.അജിത്കുമാറാണ് സീനിയര്‍ ഗവ.പ്ളീഡര്‍ റോഷന്‍ ഡി. അലക്സാണ്ടര്‍ മുഖേന ഹൈക്കോടതിയില്‍ അഡീഷണല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.


സോളാര്‍ കേസില്‍ നിലവിലുള്ള അന്വേഷണം അപര്യാപ്തമാണെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും വ്യക്തമാക്കി വി.എസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷന്‍, ജസ്റീസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.