യുഡിഎഫ് വിടുന്നകാര്യം നാലിനു തീരുമാനിക്കുമെന്നു ഗണേഷ്കുമാര്‍
യുഡിഎഫ് വിടുന്നകാര്യം നാലിനു തീരുമാനിക്കുമെന്നു ഗണേഷ്കുമാര്‍
Sunday, February 1, 2015 12:08 AM IST
പത്തനാപുരം: യുഡിഎഫ് വിടുന്നതിനെപ്പറ്റി നാലിനു തീരുമാനിക്കുമെന്നു കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ. യുഡിഎഫ് വിടുന്നതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും വെളിപ്പെടുത്തലുകളും നാലിനു ചേരുന്ന കേരള കോണ്‍ഗ്രസ് - ബി സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പൊന്നുകൊണ്ടു പുളിശേരി കാച്ചി തന്നാലും യുഡിഎഫ് മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം മഞ്ചള്ളൂരിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഗണേഷ്കുമാര്‍ ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടി ചെയര്‍മാന്റെ തീരുമാനങ്ങള്‍ ശരിവയ്ക്കുന്നതായും അഴിമതിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി ഒപ്പംനിന്നതില്‍ സന്തോഷമുണ്െടന്നും എംഎല്‍എ പറഞ്ഞു. ബാര്‍ കോഴ ഗുരുതരമായ അഴിമതിയാണ്. കേന്ദ്ര ഏജന്‍സി തന്നെ ഇത് അന്വേഷിക്കണം. എന്നാല്‍, മാത്രമേ സത്യം പുറത്തുവരു. പി.സി. ജോര്‍ജുമായി നല്ല വ്യക്തിബന്ധമാണ് ഇപ്പോഴും ഉള്ളത്.

ആര് എന്ത് പറഞ്ഞാലും ഇനി അച്ഛനെ തള്ളിപ്പറയില്ല. പാര്‍ട്ടിക്കും അച്ഛനും താനിപ്പോള്‍ വിധേയനാണ്. മദ്യനയത്തില്‍ വിജയിച്ച വി.എം. സുധീരന്‍ കേരള കോണ്‍ഗ്രസ് -ബിക്കെതിരായ യുഡിഎഫ് നിലപാടു ശരിവച്ചതില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.