സാമ്പത്തിക പ്രതിസന്ധി: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനമൊഴിയുന്നു
Thursday, December 18, 2014 12:12 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ കണ്‍സ്യൂമര്‍ഫെഡ് എംഡി വി. രതീശന്‍ സ്ഥാനമൊഴിയാന്‍ താത്പര്യമറിയിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനും കത്തു നല്‍കി. ഈ മാസം 26ന് ഡപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കുമെന്നും ഇനി നീട്ടി നല്‍കരുതെന്നും ആവശ്യപ്പെട്ടാണു രതീശന്‍ കത്തു നല്‍കിയത്.

വിവിധ ജില്ലകളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പത്തു വില്പനകേന്ദ്രങ്ങളും രണ്ടു ഗോഡൌണുകളും അടച്ചുപൂട്ടി. ഇവയില്‍ എട്ടു ത്രിവേണി സ്റോറുകളുമുള്‍പ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണു കണ്‍സ്യൂമര്‍ഫെഡ് വില്പനശാലകള്‍ പൂട്ടുന്നത്. പത്തനംതിട്ട ഏനാത്ത്, കൊല്ലം കരുനാഗപ്പള്ളി, പരവൂര്‍, കൂര്‍ക്കഞ്ചേരി, ചാലക്കുടി, പാറശാല, ബാലരാമപുരം, വെള്ളറട, പാങ്ങോട് എന്നിവിടങ്ങളിലെ ത്രിവേണി സ്റോറുകളാണു പൂട്ടിയത്. ഇവിടങ്ങളിലെ സ്റോക്കും ജീവനക്കാരെയും അടുത്തുള്ള സ്റോറുകളിലേക്കു മാറ്റി. 50,000 രൂപവരെ കെട്ടിടവാടക നല്‍കി പ്രവര്‍ത്തിച്ചിരുന്ന സ്റോറുകളില്‍ 1000 രൂപയില്‍ താഴെയായിരുന്നു പ്രതിദിന വിറ്റുവരവ്. തൃശൂര്‍, ബാലരാമപുരം എന്നിവിടങ്ങളിലെ ഗോഡൌണുകളും അടച്ചുപൂട്ടി. ചാലക്കുടിയിലെ ഗോഡൌണ്‍ അടുത്തുതന്നെ പൂട്ടും. നേരത്തേ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്‍സ്യൂമര്‍ഫെഡില്‍ കോടികളുടെ ക്രമക്കേട് കണ്െടത്തിയിരുന്നു.


വിജിലന്‍സ് കണ്െടത്തലിനെ ത്തുടര്‍ന്ന് എംഡിസ്ഥാനത്തുനിന്ന് റിജി ജി.നായരെ ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനായ വി. രതീശനെ നിയമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.