ബാലു വധം: തുടരന്വേഷണം അനാവശ്യമെന്നു ഹൈക്കോടതി
ബാലു വധം: തുടരന്വേഷണം അനാവശ്യമെന്നു ഹൈക്കോടതി
Tuesday, November 25, 2014 1:13 AM IST
കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഐഎന്‍ടിയുസി നേതാവ് ബാലസുബ്രഹ്മണ്യത്തെ (ബാലു) വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി 2012ല്‍ തൊടുപുഴയിലെ മണക്കാട്ട് പാര്‍ട്ടി വിശദീകരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ ഈ കേസില്‍ അന്വേഷണം നടത്താന്‍ തെളിവൊന്നുമില്ലെന്നും ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം പൂര്‍ത്തിയായി സപ്ളിമെന്ററി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതുവരെ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ അപ്പീലില്‍ വാദം കേള്‍ക്കുന്നതു നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി. തുടരന്വേഷണം നടത്തുന്നതിനാവശ്യമായ വസ്തുതകള്‍ കണ്െടത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കൊലക്കേസില്‍ ആദ്യ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസമുണ്ടായി എന്നു വ്യക്തമാണ്. ഒരു ദശാബ്ദത്തിലേറെ നീണ്ട കേസില്‍ ഇനിയും തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കാനാവില്ല. അതു നീതിയുടെ താല്‍പര്യത്തിനു വിരുദ്ധമാകും.

ഏതെങ്കിലും വ്യക്തികളോ സംഘമോ പദ്ധതി തയാറാക്കി ബാലുവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയോ കൊല നടത്തുകയോ ചെയ്തുവെന്നു വ്യക്തമാക്കുന്ന യാതൊരു തെളിവും മണിയുടെ പ്രസംഗത്തില്‍ കണ്െടത്താനാവുന്നില്ല. ആ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മണിക്കെതിരേ കേസ് എടുക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിലേക്കു വഴിതുറക്കുന്ന വസ്തുതകള്‍ കണ്െടത്താനാവുന്നില്ലെന്നു കോടതി വ്യക്തമാക്കി.


കേസില്‍ പത്തുപേര്‍ക്കെതിരേ കുറ്റപത്രം നല്‍കിയിരുന്നു. കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണു ഹര്‍ജിക്കു പിന്നിലെന്നാണു പ്രതിഭാഗം വാദിക്കുന്നത്. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഉത്തരവു നല്‍കുന്നതിന് ഉന്നത നീതിപീഠത്തിന് അധികാരമുണ്െടങ്കിലും തുടരന്വേഷണം ആവശ്യമാണെന്നു വ്യക്തമാക്കുന്ന വസ്തുതകള്‍ കോടതിക്കു മുമ്പില്‍ ഹാജരാക്കിയിട്ടില്ല. ഇക്കാരണത്താല്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയാണെന്നു കോടതി വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്ന ശീലം സിപിഎമ്മിനുണ്െടന്നും ഇതിന് ഉദാഹരണമാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിനെ വകവരുത്തിയതെന്നും വിശദീകരിച്ചു പാര്‍ട്ടി ഏറ്റെടുത്തു നടത്തിയ കൊലപാതകങ്ങളെ സംബന്ധിച്ച് എം.എം. മണി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മണിയെ കൂടി പ്രതിയാക്കിയാണു പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.