മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റില്‍
മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റില്‍
Wednesday, October 22, 2014 12:43 AM IST
തൃശൂര്‍: മുക്കുപണ്ടങ്ങള്‍ നിര്‍മിച്ചു പണയപ്പെടുത്തി വിവിധ ജില്ലകളില്‍നിന്നായി 60 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് ടെമ്പിള്‍ ആന്റിതെഫ്റ്റ് സ്ക്വാഡ് അറസ്റ്ചെയ്തു. കോതമംഗലം സ്വദേശി പറമ്പ്രക്കാട്ടില്‍ വീട്ടില്‍ ഗോപി(46)യാണ് അറസ്റിലായത്.

പതിനെട്ടോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇക്കഴിഞ്ഞ ജൂലൈ 16നു നൂറോളം കേസുകളിലുള്‍പ്പെട്ട പൂവരണി ജോയ് എന്നയാളെ ക്രൈംബ്രാഞ്ച് അറസ്റ്ചെയ്തിരുന്നു. ജോയ് മോഷ്ടിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഉരുക്കി മുക്കുപണ്ടമാക്കി വില്പന നടത്തിവരികയായിരുന്നു ഗോപി. തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി ഏജന്റുമാര്‍ മുഖേന വിവിധ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയതെന്നു പോലീസ് പറഞ്ഞു.


കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മുക്കുപണ്ടം പണയപ്പെടുത്തിയിരുന്നത്. പൂവരണി ജോയ് കൂറ്റനാട് തൊഴുക്കാട് കണ്ണംകുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച മുതലുകള്‍ വാങ്ങിയ കേസില്‍ ചാലിശേരി പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തൃശൂര്‍ മുനിസിപ്പല്‍ ഓഫീസ് റോഡില്‍വച്ച് കാട്ടൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് 5,35,000 രൂപയും സ്വര്‍ണബിസ്കറ്റുകളും കവര്‍ന്ന കേസില്‍ തൃശൂര്‍ ഈസ്റ് സ്റേഷനിലും കൂടാതെ വിവിധ സ്റേഷനുകളിലായി നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.