റബര്‍ ഇറക്കുമതി നിയന്ത്രിക്കണം: മന്ത്രി തിരുവഞ്ചൂര്‍
റബര്‍ ഇറക്കുമതി നിയന്ത്രിക്കണം: മന്ത്രി തിരുവഞ്ചൂര്‍
Wednesday, October 1, 2014 12:38 AM IST
കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ റബര്‍ ഇറക്കുമതി നിയന്ത്രിക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാജ്യത്തുനിന്ന് ഏറ്റവും കൂടുതല്‍ സ്വാഭാവിക റബര്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ (ഐആര്‍ഡിഎഫ്) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സമ്മേളനം റബര്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഐആര്‍ഡിഎഫ് പ്രസിഡന്റ് ജോര്‍ജ് വാലി അധ്യക്ഷതവഹിച്ചു. റബര്‍ ബോര്‍ഡ് സെക്രട്ടറി ഇന്‍ ചാര്‍ജ്, ഫിനാന്‍സ് ഡയറക്ടറുമായ വിജു ചാക്കോ, ഐആര്‍ഡിഎഫ് ജനറല്‍ സെക്രട്ടറി സി.ജെ. അഗസ്റിന്‍, വൈസ് പ്രസിഡന്റുമാരായ ജോസ് മാമ്പറമ്പില്‍, ബിജു പി. തോമസ്, ട്രഷറര്‍ ഇബ്രാഹിം ജലാല്‍, ജോയിന്റ് സെക്രട്ടറി ഡിറ്റോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ആര്‍എസ്എസ് ഗ്രേഡ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ആര്‍. വണ്‍ ഇന്റര്‍നാഷണലിനു (കൊച്ചി) വേണ്ടി ഇബ്രാഹിം ജലാലും രണ്ടാംസ്ഥാനം നേടിയ സെന്റ്മേരീസ് റബേഴ്സിനു (കാഞ്ഞിരപ്പള്ളി) വേണ്ടി എംഡി സണ്ണി ജേക്കബും, ഐഎസ്എന്‍ആര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലയ റബ് ടെക് ഇന്‍ഡസ്ട്രീസിനുവേണ്ടി എംഡി മാത്യു ടി. തോമസും രണ്ടാംസ്ഥാനം നേടിയ തോംസണ്‍ റബേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു (കാഞ്ഞിരപ്പള്ളി) വേണ്ടി എംഡി എം.ടി. തോമസും ലാറ്റക്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ്മേരീസ് റബേഴ്സിനു (കാഞ്ഞിരപ്പള്ളി) വേണ്ടി എംഡി സണ്ണി ജേക്കബും രണ്ടാം സ്ഥാനം നേടിയ റോയല്‍ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡിനു (കാഞ്ഞിരപ്പള്ളി) വേണ്ടി ഡയറക്ടര്‍ ടി.എം. മാത്യുവും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. റബര്‍ ഭവന്‍ ന്യൂസ് അവാര്‍ഡിനര്‍ഹരായ കണ്ണൂര്‍ ജില്ലാ അസോസിയേഷനും അവാര്‍ഡ് മന്ത്രി നല്‍കുകയുണ്ടായി.


ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്റെ പുതിയ ഭാരവാഹികളെ കോട്ടയത്തു നടന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. ജോര്‍ജ് വാലി -കോട്ടയം (പ്രസിഡന്റ്), ബിജു പി. തോമസ് - പത്തനംതിട്ട, മാത്യു ടി. തോമസ് - തൃശൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ജോസ് മാമ്പറമ്പില്‍ - മീനച്ചില്‍ (ജനറല്‍ സെക്രട്ടറി), കെ.വി. ജോഷ് മലപ്പുറം (ജോയിന്റ് സെക്രട്ടറി), ഇബ്രാഹിം ജലാല്‍ - കാഞ്ഞിരപ്പള്ളി (ട്രഷറര്‍), സി.ജെ. അഗസ്റിന്‍ - ഇടുക്കി (ബോര്‍ഡ് മെംബര്‍) എന്നിരാണു ഭാരവാഹികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.