സിഐടിയുവിനു വിമര്‍ശനം
Sunday, September 21, 2014 12:35 AM IST
കോട്ടയം: ഏറ്റെടുക്കുന്ന വിഷയങ്ങളും സമരങ്ങളും പൂര്‍ണലക്ഷ്യം കാണുന്നതുവരെ തുടരാന്‍ സിഐടിയുവിനു കഴിഞ്ഞില്ലെന്നു വിമര്‍ശനം. അസംഘടിത മേഖലയില്‍ തൊഴിലാളികള്‍ ചൂഷണം നേരിടുകയാണ്. പ്രത്യേകിച്ച് ഐടി മേഖലകളില്‍. ഇവിടെ ശക്തമായി ഇടപെടാന്‍ സംഘടനയ്ക്കു കഴിഞ്ഞിട്ടില്ല.

തൊഴിലാളികള്‍ കൂടി വിചാരിച്ചെങ്കില്‍ മാത്രമേ ഈ മേഖലയില്‍ ഇടപെടാന്‍ കഴിയുകയുള്ളൂ. പുതിയ തൊഴില്‍ ഇടങ്ങളില്‍ സാന്നിധ്യമാകാനും അവരുടെ തൊഴില്‍പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനും കൌണ്‍സില്‍ യോഗം തീരുമാനിച്ചതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറ ഞ്ഞു. കോര്‍പറേറ്റുകളില്‍നിന്നും മുതലാളിമാരില്‍നിന്നും നികുതി പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിക്കു കാരണം.

സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കൂടിയായപ്പോള്‍ ഖജനാവ് കാലിയായ അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം പാവപ്പെട്ട ജനങ്ങളുടെയും തൊഴിലാളികളുടെയും മേല്‍ അടിച്ചേല്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി, മത്സ്യ, കയര്‍, ഖാദി മേഖലകളെ തകര്‍ക്കുന്നസമീപനമാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കാര്‍ഷിക, തോട്ടം, നിര്‍മാണമേഖലകളും പ്രതിസന്ധിയിലാണ്.


മൂന്നുവര്‍ഷമായി പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. എമര്‍ജിംഗ് കേരള എന്ന നിക്ഷേപ സംഗമം ലക്ഷ്യം കണ്ടിട്ടില്ല. ഇതിനുശേഷം യുവജനതയെ സംരക്ഷിക്കാന്‍ സംരംഭകത്വ വികസനം എന്ന പേരില്‍ പുതിയ പരിപാടിയുമായി എത്തിയിരിക്കുകയാണെ ന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, അഖിലേന്ത്യാ സെക്രട്ടറി കെ.ഒ. ഹബീബ്, അഖിലേന്ത്യ വൈസ്പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ലാ പ്രസിഡന്റ് വി.എന്‍. വാസവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.