പുതുമകളോടെ പാസ്പോര്‍ട്ട്
Sunday, April 21, 2013 11:35 PM IST
കണ്ണൂര്‍: കേന്ദ്ര വിദേശകാര്യവകുപ്പ് പുതിയ രൂപത്തിലുള്ള പാസ്പോര്‍ട്ട് നല്‍കിത്തുടങ്ങി. കഴിഞ്ഞ 15 മുതലാണ് ഇതിന്റെ വിതരണം തുടങ്ങിയത്. പുതിയ പാസ്പോര്‍ട്ടില്‍ കറന്‍സികളില്‍ രേഖപ്പെടുത്തുന്ന രീതിയില്‍ ഗോസ്റ് ഇമേജില്‍ (നിഴല്‍ചിത്രം) ബാര്‍ക്കോഡ് നമ്പര്‍ രേഖപ്പെടുത്തും. ഫോട്ടോ മാറ്റിയൊട്ടിച്ചും ഡ്യൂപ്ളിക്കേറ്റ് പേജ് ചേര്‍ത്തും മറ്റുമുള്ള തട്ടിപ്പ് കൈയോടെ പിടികൂടാന്‍ ഇതുവഴി സാധിക്കും.

പുറംചട്ടയിലോ പിന്‍ചട്ടയിലോ പൌരന്റെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നില്ലെന്നതും പ്രധാന മാറ്റമാണ്. പുറംചട്ടയ്ക്കുശേഷവും പിന്‍ചട്ടയ്ക്കു മുമ്പും ലാമിനേറ്റ് ചെയ്ത പ്രത്യേക പേജുകളിലാണു പുതിയ പാസ്പോര്‍ട്ടില്‍ വിവരങ്ങള്‍ നല്‍കുന്നത്. പാസ്പോര്‍ട്ട് അച്ചടിരീതി പുതിയ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ പാസ്പോര്‍ട്ട് റിലേറ്റഡ് ഇന്‍ഫര്‍മേഷന്‍ ഡാറ്റാ എക്സ്ചേഞ്ച് (ജഞകഉഋ) സിസ്റം സ്ഥാപിച്ചിരുന്നു. പുതിയ പാസ്പോര്‍ട്ട് നല്‍കിത്തുടങ്ങിയതോടെ ഈ സോഫ്റ്റ്വേറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.


വിവിധ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് പരിഷ്കരിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടും മാറ്റങ്ങളോടെ പുറത്തിറക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്താണ് ആദ്യം പരിഷ്കരിച്ച പാസ്പോര്‍ട്ട് അനുവദിച്ചുതുടങ്ങിയത്. പിന്നീട് കോഴിക്കോട്, കൊച്ചി പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കു കീഴിലുള്ള അപേക്ഷകര്‍ക്കും നല്കിത്തുടങ്ങി. പഴയ ബുക്ക്ലെറ്റ് സ്റോക്ക് തീരുന്നതോടെ മലപ്പുറത്തും നൂതന പാസ്പോര്‍ട്ട് നല്കിത്തുടങ്ങും.

പത്തു വര്‍ഷത്തിനു ശേഷമാണു രാജ്യത്തെ പാസ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത്. 2003ലാണ് അച്ചടി രീതിയിലുള്ള പാസ്പോര്‍ട്ട് നല്കി തുടങ്ങിയത്. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ രാജ്യത്തെ 33 റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കു കീഴില്‍ ആരംഭിച്ച 77 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മുഖേനയാണു ഇപ്പോള്‍ പാസ്പോര്‍ട്ട് നല്‍കിവ രുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.