കോടതി ഉത്തരവ്; രോഗിയായ അമ്മയും പതിന്നാലുകാരിയായ മകളും പെരുവഴിയിൽ
കോടതി ഉത്തരവ്; രോഗിയായ അമ്മയും പതിന്നാലുകാരിയായ മകളും പെരുവഴിയിൽ
Monday, March 20, 2017 2:32 PM IST
കാഞ്ഞിരപ്പള്ളി: കോടതി ഉത്തരവ് പോലീസ് നടപ്പാക്കിയപ്പോൾ രോഗിയായ അമ്മയും കൗമാരക്കാരിയായ മകളും പെരുവഴിയിൽ. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഭർതൃമാതാവും ഭർതൃസഹോദരനും നൽകിയ കേസിലാണ് നിർധനരും നിരാശ്രയരുമായ പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ ഷാനവാസ്(14) എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽനിന്ന് ഇന്നലെ കുടിയൊഴിപ്പിച്ചത്.

മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച ബബിത ഗർഭപാത്രത്തിൽ മുഴയുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ചികിത്സയിലാണ്. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു പൂർണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലിൽ കിടന്ന കിടക്കയോടു കൂടി പൊക്കിയെടുത്തു പുറത്തിറക്കിയ കാഴ്ച കണ്ടു നിന്നവരുടെ കണ്ണുനനച്ചു.

ചിറക്കടവ് സെന്‍റ് ഇഫ്രേംസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനി സൈബയുടെ പുസ്തകങ്ങൾ ഉൾപ്പെടെ വസ്ത്രങ്ങളുമെല്ലാം പുറത്താക്കി. വാതിലും വൈദ്യുതിയും ഇല്ലാത്ത ഒറ്റമുറി വീട്ടിൽനിന്നു ബബിതയെയും മകളെയും കുടിയൊഴിപ്പിച്ചു ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇനി എങ്ങോട്ട് എന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ് അമ്മയും മകളും. ഇവർക്കു താമസിക്കാൻ വീടോ മറ്റു സ്ഥലമോ ഇല്ല. കഴിഞ്ഞ ദിവസമാണ് ഇവരെ ഒഴിപ്പിക്കാൻ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ഉത്തരവിട്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ ദയനീയ കാഴ്ച കണ്ടു മടങ്ങി.

പോലീസ് ഇവരുടെ ദയനീയാവസ്ഥ കാട്ടി ശനിയാഴ്ച കോടതിക്കു റിപ്പോർട്ട് നൽകി. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിനു വാതിലും സുരക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാൾക്കു മാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒന്പതാം ക്ലാസുകാരിക്ക് ഇരുന്നു പഠിക്കാൻ കസേരയോ മേശയോ ഇല്ല. എന്നാൽ, പോലീസിന്‍റെ റിപ്പോർട്ട് തള്ളിയ കോടതി ഇന്നലെ കാഞ്ഞിരപ്പള്ളി എസ്ഐയെ കോടതിയിൽ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിന് മുമ്പ് അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നു കർശന നിർദേശം നൽകി.


ഇതോടെ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വനിതാ പോലീസുകാരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ഒറ്റമുറി വീട്ടിലെ കട്ടിലിൽനിന്നു ബബിത എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് കിടന്നിരുന്ന കിടക്കയോടെ ബബിതയെ പൊക്കിയെടുത്തു വെളിയിലാക്കി.
ഭർത്താവ് ഷാനവാസുമൊത്തു ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്‍റ് സ്ഥലവും ഭർത്താവിന്‍റെ മരണ ശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തു. ഇതേത്തുടർന്നാണ് തർക്കങ്ങളും കേസുകളും ഉടലെടുത്തത്. തന്‍റെ കല്യാണ സമയത്തു നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്നാവശ്യപ്പെട്ടു മുമ്പ് ബബിത കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ബബിതയ്ക്ക് 3,90,000 രൂപ നൽകാനും കുടുംബക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേ ഭർതൃവീട്ടുകാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.