സ്വാശ്രയ പ്രവേശനം കുഴഞ്ഞുമറിഞ്ഞു വീണ്ടും കോടതിയിലേക്ക്
സ്വാശ്രയ പ്രവേശനം കുഴഞ്ഞുമറിഞ്ഞു വീണ്ടും കോടതിയിലേക്ക്
Sunday, August 20, 2017 11:57 AM IST
പത്തനംതിട്ട: സംസ്ഥാനത്തു സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നടപടി വീണ്ടും കുഴഞ്ഞുമറിഞ്ഞു. രണ്ടാംഘട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് ആരംഭിച്ചപ്പോഴും കോടതിയിൽനിന്നു വരാനുള്ള അന്തിമ വിധികൾ നിർണായകമാകും. ഉന്നതനിലയിൽ മെഡിക്കൽ പ്രവേശനപരീക്ഷ പാസായി റാങ്ക് പട്ടികയിൽ മുന്നിലെത്തിയിട്ടുള്ള നിരവധി കുട്ടികളുടെ എംബിബിഎസ് മോഹം കൊട്ടിയടയ്ക്കപ്പെടുന്പോഴും സർക്കാർ തീരുമാനങ്ങളിൽ പാളിച്ചകൾ തുടരുന്നതായി ആക്ഷേപം ശക്തമാണ്.

പന്ത്രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കു മാത്രമാണ് ഇപ്പോഴും എംബിബിഎസ് അലോട്ട്മെന്‍റ് നടത്തിയിരിക്കുന്നത്. ഒന്പത് സർക്കാർ മെഡിക്കൽ കോളജുകളിലും പ്രവേശനം നടത്തിയിട്ടുണ്ട്.

പ്രവേശന നടപടികളുമായി ബന്ധപ്പെട്ടു സർക്കാർ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ 24 സ്വാശ്രയ മെഡിക്കൽ കോളജുകളാണുണ്ടായിരുന്നത്. 12 കോളജുകളിലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. സർക്കാരുമായി ധാരണയുണ്ടാക്കുകയും പിന്നീടു പിന്മാറുകയും ചെയ്ത പെരിന്തൽമണ്ണ, കാരക്കോണം മെഡിക്കൽ കോളജുകൾ അലോട്ട്മെന്‍റിൽ നിന്നൊഴിവായി. ഇതിനെതിരേ കോളജ് മാനേജ്മെന്‍റുകൾ രംഗത്തുവന്നിട്ടുണ്ട്. ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ കമ്യൂണിറ്റി സീറ്റുകളിലും അലോട്ട്മെന്‍റ് നടന്നിട്ടില്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് പല കോളജുകളിലും പല ഫീസാണു നിശ്ചയിച്ചിരിക്കുന്നത്. ഏകീകൃത പ്രവേശനവും ഫീസുമെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നീറ്റ് പ്രവേശനത്തിന്‍റെ അന്തഃസത്തതന്നെ ഇതോടെ നഷ്ടമായി. റാങ്ക് പട്ടികയിൽ മുന്നിൽവരികയും സാന്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കു സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു. ഇത്തവണ ഇതും നഷ്ടമായി. ഏകീകൃത ഫീസിനുവേണ്ടിയുള്ള സർക്കാരിന്‍റെ ശ്രമങ്ങളെല്ലാം പാളുകയും ചെയ്തു. കുറഞ്ഞ ഫീസ് പ്രതീക്ഷിച്ച് ഓപ്ഷൻ നൽകിയ കുട്ടികളെല്ലാം വിഷമവൃത്തത്തിലാണ്.


ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.