• Logo

Allied Publications

Europe
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
Share
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിലെ പ്രധാന വൈദ്യുതി സ്രോതസായി സൗരോർജം ഉപയോഗിക്കാനുള്ള കർമപദ്ധതി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഇറ്റാലിയൻ സർക്കാരുമായി ചേർന്നു പദ്ധതി നടപ്പാക്കാൻ വത്തിക്കാനിലെ ബന്ധപ്പെട്ട വിഭാഗത്തിന് മാർപാപ്പ നിർദേശം നൽകി.

റോമിനു പുറത്ത് സ്ഥിതിചെയ്യുന്ന വത്തിക്കാൻ സിറ്റിയുടെ ഭാഗമായ സാന്താമരിയ ഡി ഗലേറിയയിലെ ഭൂമിയായിരിക്കും സൗരോർജ ഉത്പാദനത്തിനായി ഉപയോഗപ്പെടുത്തുക. അന്തരീക്ഷത്തിലേക്കുള്ള വാതക പുറംതള്ളൽ കുറയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിലേക്ക് നാം മാറേണ്ടതുണ്ടെന്ന് മാർപാപ്പ നേരത്തെതന്നെ ലോകത്തെ പലകുറി ഉദ്ബോധിപ്പിച്ചിരുന്നു.

പ്രമുഖ കാർ നിർമാണ കന്പനിയായ വോക്സ്‌വാഗണുമായി സഹകരിച്ച് വത്തിക്കാനിൽ ഇലക്‌ട്രിക് കാറുകൾ മാത്രം ഉപയോഗിക്കാനുള്ള പദ്ധതിക്ക് ഫ്രാൻസിസ് മാർപാപ്പ തുടക്കമിട്ടിട്ടുണ്ട്.

ഹരിതവാതക സംസ്കാരം സ്വീകരിക്കണമെന്ന് രാജ്യാന്തര സമൂഹത്തോട് ആഹ്വാനം ചെയ്ത ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ തന്‍റെ ഭരണകാലത്ത് വത്തിക്കാനിലെ പോൾ ആ‌റാമൻ ഹാളിന്‍റെ മട്ടുപ്പാവിൽ 2,400 സൗരോർജ പാനലുകൾ സ്ഥാപിച്ചിരുന്നു.

ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി.
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ "അക്കരകാഴ്ചകള്‍' കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയ പെരുന്നാള്‍ ആഘോഷം നടത്തി.
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ഇന്ന് കൊടിയേറും.
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ 42ാമത് തിരുനാളിനും വി.
ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്‌; ചുക്കാൻ പിടിച്ചത് ആന്‍റണി ചാക്കോയും ജെയ്‌സൺ ജോസഫും.
ബോൾട്ടൻ: മാഞ്ചസ്റ്ററിലെ സെയ്ൽ വാട്ടർ പാർക്കിൽ വച്ച് ഈ മാസം 22ന് സംഘടിപ്പിക്കപ്പെട്ട പ്രമുഖ വള്ളംകളി മത്സരമായ ഡ്രാഗൻ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റർ വീണ്ടും ദുക്റാന തിരുനാൾ ആഘോഷത്തിലേക്ക്.
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി.
ബര്‍ലിന്‍: ജര്‍മന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കി പരിഷ്കരിച്ച് നടപ്പില്‍ വരുത്തി.