• Logo

Allied Publications

Europe
ലോക കേരളസഭയിൽ അംഗമായി ജോസ് കുമ്പിളുവേലില്‍
Share
ബെർലിൻ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ ജോസ് കുമ്പിളുവേലിൽ നാലാം ലോക കേരളസഭയിൽ ജർമനിയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

1992ൽ ജർമനിയിലെത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 24 വർഷമായി സ്വതന്ത്ര പത്രപ്രവർത്തനവും ഇദ്ദേഹം നടത്തി വരുന്നു. ദീപിക അടക്കമുള്ള കേരളത്തിലെ മുഖ്യധാരാ പത്രങ്ങളിലും വിവിധ ചാനലുകളിലും ഇദ്ദേഹം വാർത്തകൾ നൽകാറുണ്ട്.

യൂറോപ്പിൽ പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓൺലൈൻ വാർത്താമാധ്യമമായ പ്രവാസി ഓൺലൈനിന്‍റെ സ്ഥാപകനും മുഖ്യപത്രാധിപരും ജോസ് കുമ്പിളുവേലിൽ ആണ്. ജര്‍മനിയില്‍ എത്തിയ കാലം മുതല്‍ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സാമുദായിക, സംഘടനാ തലങ്ങളില്‍ മുന്‍പന്തിയില്‍ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജോസ്.

40 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്‍റെ കൾച്ചറൽ സെക്രട്ടറിയായി 25 വർഷമായി പ്രവർത്തിച്ചുവരുന്നു. ജര്‍മനിയില്‍ കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ 2004ല്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് കൊളോണ്‍ (കെപിഎസി കൊളോണ്‍) എന്ന പേരില്‍ ഒരു രജിസ്റ്റേർഡ് ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്‍റെ സ്ഥാപക പ്രസിഡന്‍റായി തുടരുന്നു.

പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്സല്‍, നാദിര്‍ഷാ, കലാഭവന്‍ മണി എന്നിവരെ ജർമനിയിലെത്തിച്ച് സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ജോയിന്‍റ് സെക്രട്ടറിയാണ്. ജര്‍മനിയിലെ രജിസ്റ്റേർഡ് സംഘടനയായ കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിലെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

നിരവധി കവിതകളും നിരവധി ഭക്തിഗാനങ്ങളും രചിച്ച് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ കുമ്പിൾ ക്രിയേഷൻസിന്‍റെ ബാനറിൽ പുറത്തിറക്കിയിട്ടുണ്ട്. ജർമനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷൻ പഠനസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വെർച്ച്വൽ പ്ലാറ്റ്‌ഫോമിലൂടെ നിരവധി സെമിനാറുകളും ഒപ്പം മോഡറേറ്ററായും പ്രവർത്തിച്ചുവരുന്നു.

2000 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിൽ അംഗമായും പിന്നീട് ചെയര്‍മാന്‍, പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്‍റുമാണ്.

ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കളായ ജെൻസ് മെക്കാനിക്കല്‍ എന്‍ജനീയര്‍, ജോയൽ ആഹന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാർഥിയാണ്. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം.

കൊളോണിലാണ് താമസിക്കുന്നത്. കോട്ടാങ്ങൽ സെന്‍റ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പരേതനായ കുമ്പിളുവേലിൽ കെ.ഒ. ജോസഫിന്‍റെയും പരേതയായ തടിയൂർ ഊന്നുകല്ലിൽ കുടുംബാംഗം ഏലിയാമ്മയുടെയും മകനാണ്.

യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും.
ആംസ്റ്റര്‍ഡാം: യുഎസ് യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പുതിയ മേധാവിയായി നെതര്‍ലന്‍ഡ്സിന്‍റെ ആക്റ്റിംഗ് പ്രധാനമ
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി.
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു.
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്.
ഡബ്ലിൻ: സീറോമലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന് നടക്കും.
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ബെർലിൻ: ഡിമാൻഡ് കൂടിയതും ലഭ്യത കുറഞ്ഞതുമായ പ്രമേഹത്തിന്‍റെയും ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെയും വ്യാജ പതിപ