• Logo

Allied Publications

Europe
പോളണ്ടിലെ നിർമാണ കമ്പനിയിൽ ചൂഷണത്തിനിരയായവരെ രക്ഷപ്പെടുത്തി മലയാളി വ്യവസായി
Share
വാർസൊ: പോളണ്ടിൽ ദേശീയതലത്തിൽ ശ്രദ്ധ ആകർഷിച്ച ഓർലെൻ കേസിൽ വഴിത്തിരിവായത് മലയാളിയുടെ സമയോചിതമായ ഇടപെടൽ. പോളണ്ടിൽ ബിസിനസ് നടത്തുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹൻ നല്ലൂർ ആണ് പോളണ്ടിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ഓർലെനിൽ ജോലിക്കെത്തിയ മലയാളികൾ ഉൾപ്പെട്ട നിരവധി ഇന്ത്യൻ തൊഴിലാളികളെ ദുരിത കയത്തിൽ നിന്നും കരകയറ്റിയത്.

ഓർലെൻ നിർമാണ കമ്പനിയിൽ നിന്നും സഹികെട്ട് പുറത്തെത്തിയ മലയാളികളായ തൊഴിലാളികളാണ് ഇൻഡോ പോളിഷ് ചേമ്പറിൽ ഡയറക്ടർ കൂടിയായ ചന്ദ്രമോഹനെ തൊഴിലാളികൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ചു അറിയിക്കുന്നത്.

വിവരങ്ങൾ മനസിലാക്കിയ ചന്ദ്രമോഹൻ തൊഴിലാളികളെ ഹയർ ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചെങ്കിലും കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.

അതേസമയം ഓർലെൻ ആയിരകണക്കിന് വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ടും പോളിഷ് സർക്കാരിന് വലിയ ഷെയർ ഉള്ള കമ്പനിയാണ് എന്നതും ഓർലെൻ കേസിന്‍റെ ഗൗരവം വർധിപ്പിച്ചു.

അധികൃതർ വഴി ചില ഇടപെടലുകൾ നടത്തിയെങ്കിലും ഫലം കാണാതെ വന്ന ചന്ദ്രമോഹൻ പോളണ്ടിലെ ഒരു ഇൻവെസ്റ്റിഗേറ്റിവ് മാധ്യമത്തെ വിവരം ധരിപ്പിച്ചു. വിഷയം ഏറ്റെടുത്ത മാധ്യമം രണ്ടുമാസമായി നടത്തിയ അന്വേഷണത്തിൽ ഞെ‌ട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ശമ്പളം ലഭിക്കാത്തവരുടെയും പറഞ്ഞുറപ്പിച്ച ശമ്പളത്തിൽ നിന്നും വളരെ താഴ്ന്ന വരുമാനത്തിൽ പണിയെടുക്കുന്നവരുടെയും ശോചനീയമായ താമസവും വിസയും റെസിഡൻസ് പെർമിറ്റും പുതുക്കി നൽകാതെയും ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചും മാസങ്ങളായി നടന്നു വരുന്ന വൻതൊഴിൽ ലംഘനങ്ങളുടെ വിവരങ്ങൾ ഇവർ പുറത്തിവിട്ടു.

രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ സർക്കാർ പ്രശ്നത്തിന് നേരിട്ട് മുൻകൈ എടുക്കേണ്ടതായി വന്നു. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടതോടെ ഇതൊരു ദേശീയവിഷയമായി ദൃശ്യമാധ്യമങ്ങളിൽ അവതരിക്കപ്പെട്ടു.

ഓർലെൻ കമ്പനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നൽകിയ ഉപകമ്പനികളാണ് തൊഴിലാക്കികളെ വഞ്ചിച്ചതെന്നു സർക്കാർ അന്വേഷണത്തിൽ ബോധ്യമായി. 358 ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തതിൽ വെറും 114 പേർക്ക് മാത്രമാണ് നിയമപരമായി രേഖകൾ നൽകിയിരുന്നത്.

ബാക്കിയുള്ളവരാണ് വലിയ തൊഴിൽ ലംഘനങ്ങൾക്ക് വിധേയമായത്. ഇന്ത്യക്കാരെകൂടാതെ മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരുന്നു. സർക്കാർ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ആഴ്ചയോടു കൂടി റിക്രൂട്ട്മെന്‍റ് തട്ടിപ്പു നടത്തിയ ഉപകമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും തൊഴിലാളികളുടെ ശമ്പള കുടിശിക നൽകിയതോടൊപ്പം അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

പോളണ്ടിൽ മലയാളി ബിയർ ഉൾപ്പെടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചന്ദ്രമോഹൻ ഇതിനും മുമ്പും പോളണ്ടിൽ കുടുങ്ങിയ പ്രവാസികളെ സഹായിച്ചിരുന്നു. യുക്രെയ്ൻറഷ്യ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടിൽ എത്തിയ ആയിരകണക്കിന് ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ഹെൽപ്ഡെസ്കിന്‍റെ ചുമതലയും ചന്ദ്രമോഹനായിരുന്നു.

യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും.
ആംസ്റ്റര്‍ഡാം: യുഎസ് യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പുതിയ മേധാവിയായി നെതര്‍ലന്‍ഡ്സിന്‍റെ ആക്റ്റിംഗ് പ്രധാനമ
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി.
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു.
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്.
ഡബ്ലിൻ: സീറോമലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന് നടക്കും.
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ബെർലിൻ: ഡിമാൻഡ് കൂടിയതും ലഭ്യത കുറഞ്ഞതുമായ പ്രമേഹത്തിന്‍റെയും ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെയും വ്യാജ പതിപ