പ്രതിഷേധതീയിൽ ആശുപത്രി
Wednesday, December 7, 2022 10:01 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തോടൊപ്പം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിയിൽ അരങ്ങേറിയത് വൻ പ്രതിഷേധം. അമ്മയും കുഞ്ഞും ഒരേ സമയം മരിച്ചതാണെന്നും വിവരങ്ങള്‍ മറച്ചുവച്ചെന്നുമാരോപിച്ചു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം ഇടപെട്ട് ഉന്നതസംഘത്തിന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്‍റെ ഭാര്യ അപർണ(22)യും നവജാതശിശുവുമാണ് മരിച്ചത്.

ചൊവ്വാഴ്ച നാലോടെയാണ് കുട്ടി മരിച്ചതായി വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ട്രോമാക്കെയറിലായിരുന്ന അപര്‍ണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോടു പറഞ്ഞത്. എന്നാല്‍, ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.

കുട്ടി മരിച്ചെന്ന വിവരം അറിഞ്ഞ ബന്ധുക്കളുടെ പ്രതിഷേധവും രോഷവും കണ്ടാണ് അമ്മ മരിച്ച വിവരം പുറത്തുവിടാതിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

പ്രതിഷേധവുമായി
നാട്ടുകാരും

കുട്ടിക്കു പിന്നാലെ അമ്മയും മരിച്ചെന്ന വിവരമറിഞ്ഞു കൈനകരിയിലുള്ള നാട്ടുകാരും ആശുപത്രിയില്‍ പ്രസവവാര്‍ഡില്‍ പ്രവേശിച്ച മറ്റുള്ളവരും പ്രതിഷേധവുമായി ജെ ബ്ലോക്കിന്‍റെ കവാടത്തില്‍ തടിച്ചുകൂടി. അമ്പലപ്പുഴ, പുന്നപ സിഐ മാരുടെ നേതൃത്വത്തിലുള്ള പോലീസും ദ്രുതകര്‍മസേനയും പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുറ്റക്കാരെ പുറത്താക്കണമെന്നും ഉന്നതസംഘത്തിന്‍റെ നേതൃത്വത്തില്‍ കുട്ടിയുടെയും അമ്മയുടെയും പോസ്റ്റമോര്‍ട്ടം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തഹസീല്‍ദാര്‍ ജയ എത്തി ഇതിന് ഉറപ്പ് നല്‍കിയതിന് ശേഷമാണു ബന്ധുക്കള്‍ പിന്മാറിയത്.

ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടർ തങ്കുകോശിയുടെ സ്വകാര്യ പ്രാക്ടീസിലാണ് അപര്‍ണയും ഗർഭകാലത്തു ചികിത്സ തേടിയിരുന്നത്. പലതവണ സ്കാനിംഗും പല പരിശോധനയും നടത്തിയെങ്കിലും അമ്മയ്ക്കും കുട്ടിക്കും കുഴപ്പമില്ലെന്നാണ് പറഞ്ഞിരുന്നത്.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന ലാബിലെയും സ്കാന്‍സെന്‍ററിലെയും പരിശോധനഫലവുമായി ചെന്നില്ലെങ്കില്‍ അംഗീകരിച്ചിരുന്നില്ലെന്നും വീണ്ടും പരിശോധിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

പരിശോധനകളിൽ
ദുരൂഹതയെന്ന്

ശനിയാഴ്ചയാണ് അപർണയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനു ശേഷവും സ്‌കാൻ ചെയ്‌തെങ്കിലും അമ്മയ്ക്കും കുഞ്ഞിനും മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചൊവ്വാഴ്‌ച പകൽ മൂന്നോടെ അപർണയെ പ്രസവത്തിനായി ലേബർമുറിയിൽ പ്രവേശിപ്പിച്ചു.

ഒരു മണിക്കൂറിനു ശേഷം രാംജിത്തിന്‍റെ അമ്മ ഗീതയെ ലേബർമുറിയിലേക്കു വിളിച്ചുവരുത്തി ഒപ്പിടണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. കുട്ടിയെ പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണമെന്നു പറഞ്ഞാണ് ഒപ്പിടാൻ ആവശ്യപ്പെട്ടത്. ഒപ്പിട്ടു കൊടുത്തതിനു പിന്നാലെ കുട്ടി മരിച്ചെന്നാണ് ജീവനക്കാർ വിവരം അറിയിച്ചത്. പിന്നാലെ രാംജിത്തും ബന്ധുക്കളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെകണ്ട് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍മാരും ജീവനക്കാരും ബന്ധുക്കളെ കാണാന്‍ കൂട്ടാക്കിയില്ല.

രാത്രിയിലും
പ്രതിഷേധം

തുടർന്ന് രാത്രി ഏറെ വൈകിയും ബന്ധുക്കള്‍ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. സംഭവം അറിഞ്ഞ് എയ്ഡ് പോസ്റ്റിൽ നിന്നു പോലീസ് എത്തി ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാരുമായി സംസാരിക്കണമെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിന്നു. ഇതു പോലീസും ബന്ധുക്കളുമായി വാക്കേറ്റത്തിനും വഴിയൊരുക്കി. ഇതിനിടയില്‍ അപര്‍ണയുടെ അമ്മ സുനിമോൾ കുഴഞ്ഞുവീണതും പ്രതിഷേധം ശക്തമാകാന്‍ വഴിയൊരുക്കി. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം ബന്ധുക്കളുമായി ചർച്ചടത്തി.

ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാനും ഡോ. ഷാരിജ, ഡോ.ജയറാം ശങ്കർ, ഡോ.വിനയകുമാർ, ഡോ.സജീവ്കുമാർ, നഴ്സിംഗ് മേധാവി അംബിക എന്നിവരെ അന്വേഷണച്ചുമതല ഏര്‍പ്പെടുത്തിയതിനു ശേഷമാണ് ചൊവ്വാഴ്ച രാത്രിയില്‍ പ്രതിഷേധം ശാന്തമായത്.