കോസ്‌വേകൾ വെള്ളത്തിൽ; മറുകര കടക്കാനാകാതെ പ്രദേശവാസികൾ
Friday, June 28, 2024 4:12 AM IST
റാന്നി: കാലവർഷം കനത്തതോടെ മലയോരത്തെ കോസ്‌വേകൾ മൂന്നും വെള്ളത്തിലായി. കുരുന്പൻമൂഴി, അറയാഞ്ഞിലിമൺ, മുക്കം കോസ്‌വേകളാണ് കഴിഞ്ഞ നാലു ദിവസമായി വെള്ളം കയറി കിടക്കുന്നത്. ഇതോടെ മറുകര കടക്കാനാകാതെ വലയുകയാണ് ജനം.

കുരുന്പൻമൂഴി, അറയാഞ്ഞിലിമൺ കോസ്‌വേകൾക്കപ്പുറത്ത് നൂറുകണക്കിനാളുകൾ താമസിക്കുന്നുണ്ട്. പന്പാനദിയിൽ വെള്ളം ഉ‍യർന്നു കഴിഞ്ഞാൽ പിന്നെ ഇവർക്ക് യാത്ര അസാധ്യമാകും. കുരുന്പൻമൂഴിക്കാർക്ക് പകൽ ഉപയോഗത്തിനായി വനത്തിലൂടെ പുതിയ ഒരു പാത തുറന്നിട്ടുണ്ടെങ്കിലും അറയാഞ്ഞലിമണ്ണിൽ അതുമില്ല.

കോസ്‌വേ മുങ്ങിയാൽ ജോലിക്കു പോകാനോ കുട്ടികളെ സ്കൂളുകളിൽ അ‍യക്കാനോ സാധനങ്ങൾ വാങ്ങാനോ മറുകരയിലെത്താനാകാത്ത സ്ഥിതിയാണ്. അടിയന്തരഘട്ടത്തിൽ ആശുപത്രിയിലേക്കുപോലും പോകാനാകാത്ത സാഹചര്യമാണ്.

നല്ല ഒരു മഴ പെയ്ത് നദിയിൽ വെള്ളം ഉയർന്നാൽ ആദ്യം മുങ്ങുന്നത് കോസ്‌വേകളായിരിക്കും. പലപ്പോഴും വെള്ളം ഇറങ്ങാൻ ദിവസങ്ങൾതന്നെ എടുക്കും. പെരുന്തേനരുവിയുടെ മറുകരയിൽ നാനൂറിലേറെ കുടുംബങ്ങളാണ് കുരുന്പൻമൂഴിയിലുള്ളത്. പെരുന്തേനരുവി സംഭരണിയിൽ വെള്ളം നിറയുന്നതിനു പിന്നാലെ കോസ്‌വേയും വെള്ളത്തിലാകും.

ഡാമിൽ വെള്ളം തടയുന്നതു കാരണം ദിവസങ്ങളോളം കോസ്‌വേ വെള്ളത്തിലായിരിക്കും. കോസ്‌വേയിൽ കൈവരികൾ മൂടിയാണ് വെള്ളം ഒഴുകുന്നത്. വെള്ളപ്പൊക്കത്തിനു മുന്പായി നദിയിൽ അടിഞ്ഞുകൂടിയ മണ്ണും മറ്റും നീക്കാതിരുന്നതും കെടുതിയുടെ രൂക്ഷത വർധിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു.

കോസ്‌വേയ്ക്കു പകരം ഇരുന്പുപാലം പ്രഖ്യാപനത്തിലൊതുങ്ങി

രണ്ടുവർഷം മുന്പ് മഴക്കാലത്ത് കോസ്‌വേകളിലെ സ്ഥിതി നേരിട്ടു പരിശോധിച്ച മന്ത്രി കെ. രാധാകൃഷ്ണൻ ഇരുന്പുപാലത്തിന് അനുമതി നൽകിയതാണ്. ഇതിനായി പട്ടികവർഗ വികസന വകുപ്പ് 6.7 കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. കുരുന്പൻമൂഴിയിൽ പാലത്തിന്‍റെ ടെൻഡർ നടപടികളിലേക്കു കടന്നിട്ടുണ്ടെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.

അറയാഞ്ഞിലിമൺ പാലം നിർമാണം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് പട്ടികവർഗ വികസന വകുപ്പ് അനുമതി ഉത്തരവിൽ നിഷ്കർഷിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചുള്ള നിലവിലെ രൂപരേഖയിലുള്ള പാലത്തിന്‍റെ നിർമാണം തങ്ങൾക്കു സാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ രേഖാമൂലം സർക്കാരിനെ അറിയിച്ചു.

പ്രശ്നം പരിഹരിക്കുന്നതിൽ വകുപ്പ് ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് തുടരുകയും അനാവശ്യ തടസവാദങ്ങൾ ഉയർത്തുകയും ചെയ്തതായി എംഎൽഎ പറഞ്ഞു. ഇക്കാരണത്താലാണ് ടെൻഡർ നടപടികൾ ആരംഭിക്കാനാകാത്തത്. മന്ത്രിയായി ചുമതലയേറ്റ ഒ.ആർ. കേളുവുമായി ഇതു സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തതായും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ടതായും എംഎൽഎ അറിയിച്ചു.

നിർമാണത്തിനുള്ള തടസങ്ങൾ അടുത്ത വർക്കിംഗ് ഗ്രൂപ്പിൽ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എംഎൽഎ പറഞ്ഞു. അറയാഞ്ഞിലിമണ്ണിൽ ചെറിയ വാഹനങ്ങൾക്കുകൂടി കടന്നു പോകത്തക്കവിധമുള്ള ഇരുമ്പുപാലം നിർമാണത്തിനായി 2.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കുരുമ്പൻമൂഴി പാലം നിർമാണത്തിന് സ്ഥലപരിശോധന ആരംഭിച്ചു. 3.9 കൂടെ രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്‍റെ നിർമാണച്ചുമതല പൊതുമേഖലാ സ്ഥാപനമായ ചേർത്തലയിലെ സ്റ്റീൽ ഇൻഡസ്ട്രീസിനാണ്.

എൻഡിആർഎഫ് സേവനം ലഭ്യമാക്കണം

റാന്നി: അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ്‌വേകള്‍ മുങ്ങിയ സാഹചര്യത്തില്‍ എന്‍ഡിആര്‍എഫ് സേവനം അടിയന്തരമായി ലഭ്യമാക്കണമെന്നും ഒറ്റപ്പെട്ടുപോയ പട്ടികവര്‍ഗ കോളനികളില്‍ ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ഒ.ആര്‍. കേളുവിനും ജില്ലാ കളക്ടര്‍ക്കും കത്തു നല്‍കിയതായും പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.

ചണ്ണ - കുരുമ്പന്‍മൂഴി റോഡ് പൂര്‍ത്തിയാക്കിയതോടെ കുരുമ്പന്‍മൂഴിയിലേക്ക് എത്തിപ്പെടാന്‍ ഇപ്പോള്‍ ബദല്‍ മാര്‍ഗം ഉണ്ട്. അറയാഞ്ഞിലിമണ്‍ നിവാസികളാണ് പൂര്‍ണമായും ഒറ്റപ്പെട്ടു പോകുന്നത്.