ഗാന്ധിമതി ബാലൻ സ്മൃതിസംഗമം നാളെ ഇലന്തൂരിൽ
Friday, June 28, 2024 4:12 AM IST
പത്തനംതിട്ട: ക്ലാസ്മേറ്റ്സ് കൺസോർഷ്യം 73, ഇലന്തൂർ വൈഎംസിഎയുമായി ചേർന്ന് ഗാന്ധിമതി ബാലൻ സ്മൃതി സംഗമം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ഇലന്തൂർ വൈഎംസിഎ ഹാളിൽസംഘടിപ്പിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവുമുള്ള മധ്യവർത്തി സിനിമകളുടെ നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ ഒരുകാലത്ത് മലയാള സിനിമ മേഖലയുടെ നെടുംതൂണായിരുന്നു. ആദ്യ ചിത്രമായ ഇത്തിരിനേരം ഒത്തിരികാര്യം മുതൽ മലയാളത്തിലെ പ്രഗത്ഭരായ സംവിധായകർ അദ്ദേഹത്തിനുവേണ്ടി ചിത്രങ്ങളൊരുക്കി. കെ.പി. ബാലകൃഷ്ണൻ നായർ എന്ന ബാലൻ ഇലന്തൂർ കാപ്പിൽ പത്മനാഭൻ നായരുടെയും ഗാന്ധിമതിയമ്മയുടെയും മകനായാണ് ജനിച്ചത്.

ഇലന്തൂരിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ അദ്ദേഹം നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 80 കളിലാണ് ബിസിനസ് ആവശ്യവുമായി കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. മാതാവിന്‍റെ സ്മരണയിലാണ് അദ്ദേഹം ഗാന്ധിമതി ഫിലിംസ് എന്ന വിതരണ കന്പനി ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് ബാലൻ അന്തരിച്ചത്.

സമ്മേളനത്തിൽ സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്‌ണൻ അനുസ്‌മരണ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേഴ്‌സി മാത്യു, സംവിധായകൻ രാജീവ് അഞ്ചൽ, സാം ചെമ്പകത്തിൽ, ഇലന്തൂർ വിജയകുമാർ, അനു പുരുഷോത്തമൻ, ഡോ. സോണിയ മൽഹാർ, നടൻ വിജയ് ആനന്ദ് തുടങ്ങിയവർ പ്രസംഗിക്കും.

സംഘാടകസമിതി ഭാരവാഹികളായ കെ. ഭദ്രകുമാർ, റോയി. എം. ജോർജ്, കെ.ജി. സാമുവേൽ, സണ്ണി തോമസ്, സാം ചെമ്പകത്തിൽ, കെ.പി. മുകുന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.