ജോബി മാത്യുവിന്‍റെ ദുരൂഹമരണം : വാഹന ഉടമ മുൻകൂർ ജാമ്യാപേക്ഷ നൽകി
Monday, June 17, 2024 4:10 AM IST
കൊടുമൺ: ഇടത്തിട്ട പുതുപ്പറമ്പിൽ വീട്ടിൽ ജോബി മാത്യു(46)വിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു കസ്‌റ്റഡിയിലെടുത്ത വാഹനത്തിന്‍റെ ഉടമ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതായി സൂചന.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽനിന്നാണ് സംശയാസ്പദമായ വാഹനം കൊടുമൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശിയുടെ കാർ ദുരൂഹസാഹചര്യത്തിൽ കൊടുമണ്ണിൽ വന്നു പോയതിന്‍റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു.

തടിക്കച്ചവടവുമായി ബന്ധപ്പെട്ട പത്തനംതിട്ടയിലെ വ്യക്തികളുടേതാണ് കാർ എന്ന നിഗമനത്തിലാണ് പോലീസ്. ഈ കാർ തന്നെയാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതെന്ന സൂചനയും പോലീസിനു ലഭിച്ചു. കാറിൽ യാത്ര ചെയ്തവർ ജോബിയുമായി വാക്കുതർക്കം ഉണ്ടാകുന്നതും പിടിച്ചു തള്ളുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കഴിഞ്ഞ മേയ് 25നു രാത്രിയാണ് ഇടത്തിട്ട ഭാഗത്തെ വീടിനു സമീപം ജോബിയെ അബോധാവസ്ഥ‌യിൽ കണ്ടെത്തിയത്. പിന്നീട് ചികിത്സയിലിരിക്കേ കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിലാണ് മരണം സംഭവിച്ചത്. ഡോക്ടർമാർ ഇതൊരു അപകടമരണമല്ലെന്നു റിപ്പോർട്ട് ചെയ്തതോടെയാണ് കേസിൽ അന്വേഷണ നടന്നത്.

സംഭവം നടന്ന സ്ഥലത്ത് ജോബിയുടെ അല്ലാത്ത മറ്റൊരു കാർ ഉണ്ടായിരുന്നതായി സിസിടിവി കാമറയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, കാർ ഉടമയെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനിടെ കസ്റ്റഡിയിൽ എടുത്ത വാഹനത്തിന്‍റെ ഉടമയെ ഭരണകക്ഷിയിലെ ചില നേതാക്കൾ സംരക്ഷിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.