ലിങ്ക് ഹൈവേ നിറയെ കുണ്ടും കുഴിയും
Tuesday, June 25, 2024 6:20 AM IST
നിരണം: തിരുവല്ല-കായംകുളം സംസ്ഥാന പാതയെയും ദേശീയ പാതയിൽ ഹരിപ്പാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടപ്ര-ഹരിപ്പാട് ലിങ്ക് റോഡ് നിറയെ കുണ്ടും കുഴിയും. കുഴികൾ താണ്ടിയുള്ള യാത്രക്കാർ ദുരിതമായി മാറുകയാണ്.

കടപ്രയിൽനിന്ന് നിരണത്തേക്ക് പ്രവേശിക്കുന്ന മരങ്ങാട്ട് പടിയിലാണ് ഏറ്റവും വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ വീഴുന്ന യാത്രക്കാർ പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചു. അര മീറ്റർ താഴ്ചയിലാണ് റോഡിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിന്‍റെ നടുവിൽ രൂപപ്പെട്ടിരിക്കുന്ന കുഴിയിൽ ചാടാതെ ഒരു വാഹനത്തിനും യാത്ര സാധ്യമല്ലെന്ന സ്ഥിതിയായി.ഇതോടെ യാത്രക്കാർക്ക് ശാരീരികക്ഷതമേൽക്കുന്നതിനും വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകാനും ഇടവരുത്തുന്നുണ്ട്.

ഇതു കൂടാതെ ഈ റോഡിൽ കടപ്ര മുതൽ പഞ്ചായത്ത് മുക്ക് വരെ പലയിടങ്ങളിലായി നിരവധി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതോടെ റോഡിലെ വെള്ളക്കെട്ട് മറ്റൊരു ദുരിതമായി മാറിയിട്ടുണ്ട്. നിരണം സെന്‍റ് മേരീസ് എൽപി സ്കൂൾ പടി, ഹയർ സെക്കൻഡറി സ്കൂൾ പടി, എസ്ബിടി, മാവേലി സ്റ്റോർ പടി തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതു കാരണം യാത്രക്കാർ ദുരിതത്തിലാണ്.

കാൽനടയായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടിലാണ്. വാഹനങ്ങൾ കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.