കരാറുകാർക്ക് കുടിശിക; സ്റ്റോക്ക് പരിമിതം : റേഷൻ വിതരണം മുടങ്ങാൻ സാധ്യത
Monday, June 17, 2024 4:10 AM IST
പത്തനംതിട്ട: റേഷൻ സാധനങ്ങൾ വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന കരാറുകാർക്ക് സപ്ലൈകോ നൽകാനുള്ള തുക കുടിശികയായതിനു പിന്നാലെ വിതരണവും താളംതെറ്റുന്നു.
റേഷൻ കടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്ന ജോലി നിർത്തിവച്ചതോടെ കടകളിൽ സ്റ്റോക്ക് തീർന്നു തുടങ്ങി.

കഴിഞ്ഞ ഒന്നു മുതൽ സ്റ്റോക്ക് എത്തിക്കുന്നതിൽ പ്രശ്നങ്ങളുണ്ട്. കരാറുകാർക്ക് കഴിഞ്ഞ മൂന്നുമാസമായി പണം നൽകുന്നില്ല. റേഷൻ കടകളിലേക്ക് അരിയും ഗോതന്പും എത്തിക്കാൻ കരാറെടുത്തവരുടെ പണമാണ് കുടിശികയായത്. കോഴഞ്ചേരി ഒഴികെയുള്ള താലൂക്കുകളിൽ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല റേഷൻ കടകളിലും കഴിഞ്ഞമാസം എത്തിച്ചിരുന്ന ഭക്ഷ്യോത്പന്നങ്ങൾ മിച്ചംവന്നവയാണ് ഇതേവരെ വിതരണം ചെയ്തുവന്നത്.

എഫ്സിഐ ഗോഡൗണിൽനിന്ന് ഡിപ്പോ ഗോഡൗണിലേക്കും അവിടെനിന്ന് ഡിപ്പോ ഗോഡൗണിലേക്കും റേഷൻ കടകളിലേക്കും സാധനങ്ങൾ എത്തിക്കാനും സപ്ലൈകോ നെല്ല് ശേഖരിച്ച് മില്ലുകളെ ഏല്പിച്ചിരുന്നത് അരിയാക്കിയശേഷം അവിടെനിന്നു കയറ്റി ഗോഡൗണുകളിൽ എത്തിക്കാനുമാണ് കരാർ നൽകിയിരിക്കുന്നത്.

ഏപ്രിൽ മുതൽ കുടിശിക

വാഹനങ്ങൾക്ക് ഏപ്രിൽ മുതലുള്ള തുക കുടിശികയാണ്. ഏഴു മുതൽ പത്തുവരെ ടണ്ണാണ് ഓരോ വാഹനത്തിലും ശരാശരി കയറ്റുന്നത്. കയറ്റിറക്ക് കൂലിയായി ക്വിന്‍റലിന് 30 രൂപയാണ് നൽകേണ്ടത്. വണ്ടിക്കൂലി ഇനത്തിൽ 30 മുതൽ 35 രൂപ വരെ ചെലവാകും. ഇതെല്ലാം കരാറുകാരാണ് നൽകേണ്ടത്.

ഓരോ മാസവും പണം നല്കുന്ന പതിവാണുണ്ടായിരുന്നത്. എന്നാൽ, ഏപ്രിൽ, മേയ് മാസങ്ങളിൽ തുക കുടിശികയായതോടെയാണ് പ്രതിസന്ധി ഏറിയത്. ഇതേത്തുടർന്ന് ജൂൺ മുതൽ കരാറുകാർ റേഷൻ സാധനങ്ങൾ എടുക്കില്ലെന്നായി. മൈലപ്ര ഡിപ്പോയിൽനിന്നും കോഴഞ്ചേരി, അടൂർ താലൂക്കുകളിലെ വിതരണമാണ് നടത്തിവന്നത്. അടൂർ താലൂക്കിലേക്ക് സാധനങ്ങൾ പോയിട്ടില്ല.

വിതരണം താളം തെറ്റും

സാധനങ്ങൾ കടകളിൽ ലഭിക്കാൻ വൈകിയതോടെ വിതരണം താളംതെറ്റുമെന്നു റേഷൻ വ്യാപാരികൾ പറഞ്ഞു. വിതരണത്തിലെ പ്രശ്നങ്ങൾ ഇ-പോസ് യന്ത്രത്തെയും ബാധിക്കും. തിരക്ക് കൂടിയാൽ യന്ത്രം പ്രവർത്തിക്കാറില്ല.

ജില്ലയിൽ കോന്നി, റാന്നി, തിരുവല്ല, അടൂർ, മല്ലപ്പള്ളി താലൂക്കുകളിൽ ഈ ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും വ്യാപാരികൾ പറഞ്ഞു. കോഴഞ്ചേരി താലൂക്കിലെ കടകളിലേക്ക് കഴിഞ്ഞ ദിവസം സാധനങ്ങളെത്തിച്ചിരുന്നു. മറ്റു താലൂക്കുകളിലെ വിതരണം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.