കേരളത്തെ ഞെട്ടിച്ച അരുംകൊ ലയ്ക്ക് ഇന്ന് ഒരാണ്ട്
Thursday, May 9, 2024 11:06 PM IST
എസ്.ആർ. സുധീർ കുമാർ

കൊല്ലം: കേരളക്കരയാകെ സങ്കടക്കടലിൽ ആഴ്ത്തിയ ഡോ. വന്ദനാദാസിന്‍റെ കൊലപാതകത്തിന് ഇന്ന് ഒരാണ്ട്. മകളുടെ വേർപാടിൽ ഇപ്പോഴും മനം നൊന്ത് കഴിയുകയാണ് പിതാവ് കെ.ജി. മോഹൻദാസും മാതാവ് വസന്തകുമാരിയും. മകളുടെ ഘാതകന് പരമാവധി ശിക്ഷ ലഭിക്കണമെന്ന ഉള്ളുരുകിയുള്ള പ്രാർഥനയിലാണ് ഇരുവരും.

കോട്ടയം മുട്ടുചിറ നമ്പിച്ചക്കാലായിൽ ഡോ. വന്ദനാദാസ് കൊല്ലം മീയണ്ണൂർ അസീസിയ കോളജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവേ 2023 മേയ് പത്തിന് പുലർച്ചെയാണ് ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.

വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകൻ കൂടിയായ കുടവട്ടൂർ ചെറുകരക്കോണം സ്വദേശി ജി. സന്ദീപിന്‍റെ കുത്തേറ്റാണ് ഡോ.വന്ദനാദാസ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ടു പേർക്ക് കൂടി കുത്തേൽക്കുകയുണ്ടായി. അയൽവാസികളുമായി ഉണ്ടായ വഴക്കിനിടെ പരിക്കേറ്റ സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പോലീസ് സംഘം കസ്റ്റഡിയിൽ എടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സന്ദീപിന്‍റെ മുറിവ് തുന്നിക്കെട്ടുന്നതിന് നേതൃത്വം നൽകിയത് ഡോ. വന്ദനദാസ് ആയിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് സമീപത്ത് നിന്ന പോലീസുകാർ അടക്കമുള്ളവരെ കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നു. പലരും പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു.

എന്നാൽ ഒറ്റപ്പെട്ടു പോയ ഡോ. വന്ദനയെ പ്രതി നിലത്ത് ചവിട്ടി വീഴ്ത്തി കത്രിക ഉപയോഗിച്ച് നിരന്തരം കുത്തുകയായിരുന്നു. പോലീസുകാർ അടക്കമുള്ളവർക്ക് നിസഹായരായി നോക്കി നിൽക്കേണ്ടി വന്നു.

ഗുരുതരമായി പരിക്കേറ്റ ഡോ. വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25 ന് വന്ദനദാസ് മരണത്തിന് കീഴടങ്ങി. ലോക മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായി മാറി ഈ ദാരുണ കൊലപാതകം.

പ്രതി സന്ദീപ് ഇപ്പോൾ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി അടക്കം തള്ളുകയുമുണ്ടായി.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്‍റെ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി ജയിലിൽ കഴിയുന്ന പ്രതി സന്ദീപിനെ കഴിഞ്ഞ ദിവസം സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദിന് മുമ്പാകെ ഹാജരാക്കിയിരുന്നു. പ്രതിയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നേരത്തേ പോലീസിന് നിർദേശവും നൽകിയിരുന്നു.

വിചാരണയ്ക്ക് മുമ്പ് കുറ്റപത്രത്തിൻമേലുള്ള വാദം കേൾക്കാൻ ജില്ലാ കോടതി പരിസരത്ത് ഡോ. വന്ദനാദാസിന്‍റെ മാതാപിതാക്കളും എത്തിയിരുന്നു. കോടതി നടപടികൾ പൂർത്തിയാക്കി പ്രതി സന്ദീപിനെ പോലീസ് സംഘം തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകാൻ പുറത്തിറക്കിയപ്പോൾ മാതാവ് കോടതി വരാന്തയിൽ നിന്ന് വാവിട്ട് നിലവിളിച്ചത് നൊമ്പരക്കാഴ്ചയായി. കണ്ടു നിന്നവരുടെ മിഴികളും ഈറനണിഞ്ഞു.

കേസിൽ പ്രതിഭാഗം കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ ആരോപണങ്ങൾ ചോദ്യം ചെയ്താണ് വിടുതൽ ഹർജി നൽകിയിട്ടുള്ളത്. കത്രിക കൊണ്ടുള്ള മുറിവ് മരണകാരണമാകില്ലെന്നും തക്ക സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയാത്തതാണ് മരണ കാരണമായതുമെന്നാണ് വിടുതൽ ഹർജിയിൽ പറയുന്നത്.

അതേ സമയം ഈ വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്. പ്രതിക്കെതിരെ 24 ദൃക്സാക്ഷികൾ അടക്കം 136 പേരെ കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിക്കെതിരായ നിരവധി തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. കേസ് 22-ന് വീണ്ടും പരിഗണിക്കും.

കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡോ.വന്ദനാ ദാസിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയുണ്ടായി. തുടർന്നാണ് വിചാരണ നടപടികൾക്ക് മുമ്പുള്ള പ്രാരംഭ വാദം കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ആഴ്ച മുതൽ ആരംഭിച്ചത്.