നിയമാനുസൃതം അനുവദനീയമായ കൊലപാതകങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാൽ കാണാവുന്ന പൊതുവായ ഘടകം കൊലചെയ്യപ്പെടുന്നവൻ അത് അർഹിക്കുന്നുണ്ട് എന്ന കാഴ്ചപ്പാടാണ്. കൊലപാതകം ചെയ്യുന്നവനാകട്ടെ രാജ്യസുരക്ഷയെയും സമൂഹത്തിന്‍റെ പൊതുവായ നന്മയെയും ലക്ഷ്യമാക്കി അത് ഒരു സാഹസിക ദൗത്യമായി ഏറ്റെടുക്കുകയും ചെയ്യുന്നു. ഭീകരർക്ക് എതിരെയുള്ള പോരാട്ടങ്ങളിലും പ്രഖ്യാപിത യുദ്ധങ്ങളിലും നീതിന്യയവ്യവസ്ഥ നീതിയുക്തമായി വിധിക്കുന്ന മരണ ശിക്ഷയിലും കാണുന്നതു നിയമാനുസൃതവും ധാർമികമായും അനുവദനീയമായ കൊലപാതകങ്ങളാണ്.

സ്വയം പ്രതിരോധത്തിന്‍റെ തത്വമാണ് ഭീകരർക്ക് എതിരെയുള്ള പോരാട്ടങ്ങളെ അനുവദനീയമാക്കുന്നതെങ്കിൽ "ജസ്റ്റ് വാർ" തത്വമാണ് യുദ്ധങ്ങളിലെ കൊലപാതകങ്ങളെ ന്യായീകരിക്കുന്നത്. 'മരണ ശിക്ഷ' സമൂഹത്തിന്റെ പൊതുനന്മയെപ്രതി ഒരു കാലഘട്ടത്തിൽ അനിവാര്യമായിരുന്നു. എന്നാൽ, അങ്ങനെ വിധിക്കേണ്ട സാഹചര്യങ്ങൾ ആധുനിക യുഗത്തിൽ തീർത്തും അപ്രത്യക്ഷം ആയതിനാൽ നീതിയുക്തമായ മരണ ശിക്ഷ വിധികൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നതും ഒരു പ്രധാന വസ്തുതയാണ്. ഈ സാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമായി ധാർമിക നിയമങ്ങൾക്കു കടകവിരുദ്ധമായതും ശാസ്ത്ര സത്യങ്ങളെ എതിർക്കുന്നതും എന്നാൽ പലരാജ്യങ്ങളിലെയും നീതിന്യായ വ്യവസ്ഥ പരസ്യമായി അനുവദിക്കുന്നതുമായ ഒരുതരം കൊലപാതകമുണ്ട്.

തീർത്തും നിസഹായനും നിരപരാധിയുമായ ഒരു വ്യക്തിയെ ഉദരത്തിൽ വച്ചു നിഷ്ഠുരം വധിക്കുന്ന ഭയാനകമായ പ്രവൃത്തിയാണത്. ഗർഭസ്ഥശിശുവിനെ മറ്റൊരു പുതിയ വ്യക്തിയായി ശാസ്ത്രലോകം കാണുന്നുണ്ടെങ്കിലും സ്വതന്ത്ര അവകാശങ്ങളുള്ള ഒരു നിസഹായനും നിരപരാധിയുമായ വ്യക്തിയായി നൈതിക ശാസ്ത്രം വിലയിത്തുന്നുണ്ടെങ്കിലും നീതിന്യായ വ്യവസ്ഥ മാത്രം ഈ അരുംകൊലയെ അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഈ നീതിന്യായവ്യവസ്ഥയുടെ കീഴിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ സകല ധാർമികതക്കെതിരെയും പ്രവർത്തിച്ചു ഭ്രൂണഹത്യയെന്ന കൊലപാതകത്തോടു സഹകരിക്കാൻ നിർബന്ധിതരാകുന്നുണ്ട്.
വേതനത്തിലും മറ്റു പല കാര്യങ്ങളിലും വിട്ടുവീഴ്ചകൾ സ്വീകരിച്ചു ചെറുതല്ലാത്ത പ്രതിരോധം തീർത്താണ് ധാർമികതയെ മാനിക്കുന്നവർ ഈ രംഗത്തു പ്രവർത്തിക്കുന്നത്. ജനപ്രതിനിധികൾ ശരിയായ നിയമം രൂപീകരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ സംഘർഷഭരിത ജീവിത സാഹചര്യങ്ങളുടെ ജീവിക്കേണ്ടിവരുന്ന ആതുരസേവനരംഗത്ത് ഉള്ളവരുടെ ധാർമിക വെല്ലുവിളികൾ അനാവരണം ചെയ്യാൻ ശ്രമിക്കുന്നതാണ് ഈ ലേഖനം.

ഗർഭസ്ഥ ശിശുവും മനുഷ്യനാണ്

ശാസ്ത്രീയമായി യാതൊരുവിധ എതിരഭിപ്രായങ്ങളും ഇല്ലാത്തതാണ് ഈ സത്യം. ബീജസങ്കലനത്തിന്റെ ആദ്യനിമിഷം മുതൽ മാതാവിൽനിന്നും പിതാവിൽനിന്നും വ്യത്യസ്തമായ പുതിയ ഒരു മനുഷ്യ വ്യക്തി രൂപപ്പെടുന്നുണ്ട്. ജനിതകപരമായി ഭ്രൂണത്തിനു മാതാവിന്‍റെയും പിതാവിന്‍റെയും ഘടനയല്ല ഉള്ളത്; മറ്റൊരു പുതിയ മനുഷ്യ വ്യക്തിയുടേതാണ്. മാതാവിന്‍റെ കലകളുടെ അഭാവത്തിൽ പോലും പൂർണ വളർച്ചയും വികാസവും പ്രാപിച്ച മനുഷ്യ വ്യക്തിയായി സ്വമേധയാ രൂപപ്പെടാൻ ഭ്രൂണത്തിനു കഴിവുണ്ടെന്നതാണ് ആധുനിക ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത്.

ഭ്രൂണവും ജനിച്ചുവീഴുന്ന കുഞ്ഞും തമ്മിലുള്ളതു കേവലം പ്രായത്തിന്‍റെ വ്യത്യാസം പ്രകടമാക്കുന്ന വളർച്ചയുടെയും വികാസത്തിന്റെയും അന്തരം മാത്രമാണുള്ളത്. ഇത്തരം അന്തരം എല്ലാതരം വ്യത്യസ്ത പ്രായങ്ങളിൽ ഉള്ള മനുഷ്യർ തമ്മിലും ഉണ്ട്. ജനിച്ചുവീഴുന്ന കുഞ്ഞും കൗമാരപ്രായത്തിലുള്ള വ്യക്തിയും തമ്മിൽ വളർച്ചയുടെയും വികാസത്തെയും കാര്യത്തിൽ അന്തരങ്ങളുണ്ട്.

വളർച്ചയിലുള്ള ഈ വ്യത്യാസം കൊണ്ട് മാത്രം കൗമാരപ്രായത്തിൽ എത്തിയ വ്യക്തി മനുഷ്യനും ജനിച്ചുവീഴുന്ന കുഞ്ഞ് മനുഷ്യനല്ലാതെയും ആകുന്നില്ലല്ലോ! അതുപോലെ തന്നെയാണ് ഉദരത്തിലുള്ള കുഞ്ഞും ജനിച്ചുവീഴുന്ന കുഞ്ഞും തമ്മിലുള്ള വ്യത്യാസവും. ഈ ശാസ്ത്ര സത്യം മറച്ചുവച്ച് ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ ഉദരത്തിലെ കുഞ്ഞ് മാതാവിന്‍റെ ശരീരമാണെന്ന തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. അങ്ങനെ നിരപരാധിയും നിസഹായനുമായ മറ്റൊരു മനുഷ്യനെ ഇല്ലായ്മ ചെയ്യുന്നതു സ്വന്തം ശരീരത്തിലെ ഒരു അവയവമോ കലകളോ മുറിച്ചു മാറ്റുന്ന ലാഘവത്തിലേക്കു തരംതാഴ്ത്തപ്പെടുന്നു.

ഗർഭസ്ഥ ശിശുവിനും അവകാശങ്ങളുണ്ട്.

സാമൂഹിക വ്യവസ്ഥയുടെ സകല മേഖലകളിലും നിർബാധം കയറിച്ചെന്ന് അവഗണിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യർക്കു വേണ്ടി വാദിക്കുന്ന ആത്മാർഥമായ മനുഷ്യാവകാശപ്രവർത്തകർ നമുക്കുചുറ്റും ധാരാളമുണ്ട്. മത രാഷ്‌ട്ര ഭേദമില്ലാതെ മനുഷ്യൻ എന്ന നിലയ്ക്കുള്ള അടിസ്ഥാനപരമായ അവകാശങ്ങൾ എല്ലാവരുടെയും ഒന്നാണെന്ന തിരിച്ചറിവാണ് ഇവരെ നയിക്കുന്നത്.

എന്നാൽ, കലകളുടെയും കോശങ്ങളുടെയും ലോകത്തിനപ്പുറം തന്മാത്രകളുടെയും ലോകം കടന്നു ക്വാണ്ടം ബലതന്ത്ര ശാസ്ത്ര ശാഖ നിർവചിക്കുന്ന കണികളുടെ ലോകത്തേക്കു ശാസ്ത്ര വളർച്ച എത്തിയിട്ടും ഭ്രൂണത്തിലിള്ളത് പുതിയ ജീവനാണെന്ന ശാസ്ത്രസത്യം ശരിയായി മനസിലാക്കുന്ന എത്ര മനുഷ്യാവകാശ പ്രവർത്തകരെ നമുക്ക് ചൂണ്ടിക്കാണിക്കാനാകും? ഇവർ ശാസ്ത്ര വിരോധികളായതുകൊണ്ടാണോ അതോ ഏതെങ്കിലും പ്രത്യേക പ്രായപരിധിയിലുള്ള മനു    Read More ...
ശ്രദ്ധിക്കുക, ഇതു കേവലം ലൈക്കിനോ ഷെയറിനോ വേണ്ടി എഴുതുന്നതല്ല. ഈ കുറിപ്പ് ആത്മാർഥതയോടെ വായിച്ചാൽ ഒരു പക്ഷേ ഇതിനെ കാര്യങ്ങൾ നിങ്ങളുടെ മനസിനെ തൊടും. ലൈക്കിനേക്കാളും ഷെയറിനേക്കാളും വിലപിടിച്ചത് ആ സ്പർശമാണ്. എങ്കിലും ഇതു നിങ്ങളുടെ മനസിനെ തൊട്ടെങ്കിൽ കൂടുതൽ പേരിലേക്ക് എത്തിച്ചാൽ കൂടുതൽ സന്തോഷം, അതു വലിയൊരു നന്മയും ആയിരിക്കും.

മാതാവും പിതാവും ആവുക എന്നുള്ളത് ദാമ്പത്യബന്ധത്തിൽ അതിന്‍റെ സ്വഭാവികതയിൽ ഉള്ളതാണ്. സ്വയം ദാനം ചെയ്യുന്നതിലൂടെ ദമ്പതികളുടെ ശരീരം ദൈവത്തിന്റെ ആലയങ്ങളായിത്തീരുന്നു. അവിടെ ദൈവം സൃഷ്ടികർമത്തിന്‍റെ ആരാധന നടത്തുന്നു. കുഞ്ഞുങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും സ്നേഹദായകം, ജീവദായകം എന്നീ അർഥതലങ്ങൾ അതിനുണ്ട്. അതായതു സ്വയം ശൂന്യവല്കരണത്തിലൂടെയാണ് ഉത്തരവാദിത്വ പൂർണമായ മാതൃത്വവും പിതൃത്വവും    Read More ...
കൊച്ചി: വിവിധ കാരണങ്ങളാൽ കുട്ടികളെ വേണ്ടെന്നു വച്ചവരും ഉപേക്ഷിച്ചവരും അതിനു മുതിരുന്നവരും അറിയുക - നിങ്ങൾ വേണ്ടെന്നുവയ്ക്കുന്ന ജീവന് തങ്ങളുടെ ജീവന്‍റെ ജീവനേക്കാൾ വില കൽപിച്ചു ദത്തെടുക്കാൻ കാത്തിരിക്കുന്ന ദന്പതികൾ നിരവധിയാണ്. നിലവിൽ സംസ്ഥാനത്ത് 1197 ദന്പതികളാണു കുട്ടികളെ ദത്തെടുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്.

2015-18 കാലയളവിൽ ശിശുക്ഷേമ സമിതികളിൽ 419 കുഞ്ഞുങ്ങളെ കൈമാറി ലഭിച്ചപ്പോൾ 367 കുട്ടികളെ ദന്പതികൾ ഏറ്റെടുത്തതായി സർക്കാർ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന രേഖകൾ വ്യക്തമാകുന്നു. പേരും വിലാസവും വെളിപ്പെടുത്താത്തവരുടെയും വി    Read More ...
ഒഴിവുദിനമായതുകൊണ്ട് നേരംപോക്കിനായി
ഇതു വായിച്ചേക്കാമെന്നു വിചാരിക്കരുത്. നിരാശരാകും.
മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടും കടലിൽ താഴാതെപോയവരുടെ
കഥയാണിത്. ഗർഭപാത്രത്തിലിട്ട് കൊല്ലാക്കൊല ചെയ്തിട്ടും
ജീവനോടെ പുറത്തുവന്നവർ. അംഗപരിമിതരും നിത്യരോഗികളുമായ അവർക്ക് ഇത്തിരി സഹായം ചോദിച്ചുകൊണ്ട് ഫെബ്രുവരി അവസാനം അമേരിക്കൻ സെനറ്റിൽ നിയമനിർമാണത്തിന് ഒരു പ്രമേയം വന്നു. 44നെതിരേ 53 വോട്ടിന്
സംഗതി കുട്ടയിലിട്ടു, കഷണങ്ങളാക്കിയ ഒരു കുഞ്ഞുശരീരംപോലെ. ഗർഭഛിദ്രം വീണ്ടും ചർച്ചയാകുന്നു, കൊന്നിട്ടും
മരിക്കാത്ത കുഞ്ഞുങ്ങളുടെ സങ്കടങ്ങളും.    Read More ...
ഹേയ് ഇതല്ല നാസികൾ ചെയ്തത് എന്നു സ്ഥാപിക്കാൻ നിരവധിപേർ ശ്രമം തുടങ്ങിയിരിക്കുന്നു. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ് അതിനു ശ്രമിക്കുന്നത്. പക്ഷേ, അവർക്കു വാക്കുകൾ കിട്ടുന്നില്ല. മാർപാപ്പ പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്ന് സംശയിക്കുന്നവരുമുണ്ട്. പക്ഷേ, നമ്മൾ നാസികളൊന്നുമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്തുകൊണ്ടോ വിജയിക്കുന്നില്ല. രോഗികളായ കുഞ്ഞുങ്ങളെ ഒഴിവാക്കാൻ ഗർഭച്ഛിദ്രം നടത്തുന്നവർ നാസികൾക്കു തുല്യമാണെന്നു മാർപാപ്പ പറഞ്ഞിട്ട് ഇന്ന് ഒന്പതു ദിവസം.

ശാരീരിക-മാനസിക ന്യൂനതയുള്ള കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും, തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും അവർക്കു വേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന ജീവകാരുണ്യപ്രവർത്തകരെയും നമിച്ചുകൊണ്ട് നമുക്കു സംസാരിക്കാം.

   Read More ...