ഉന്നത പഠനത്തിനു തയാറെടുക്കുമ്പോൾ
ഓരോ വർഷവും കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നു ലക്ഷക്കണക്കിനാളുകൾ ബിരുദം നേടി പുറത്തിറങ്ങുന്നുണ്ട്. അവരിൽ ഒരു ചെറിയ വിഭാഗം ബിരുദാനന്തര കോഴ്സുകൾക്കോ തൊഴിൽ സാധ്യതയുള്ള മറ്റേതെങ്കിലും പഠന മേഖലകളിലേയ്ക്കോ തിരിയുന്നവരാണ്. മഹാഭൂരിഭാഗം പേരെ സംബന്ധിച്ചും ഔപചാരിക വിദ്യാഭ്യാസം അവസാനിക്കുകയുമാണ്. തൊഴിലന്വേഷകരായി മാറുന്ന ഈ ഭൂരിഭാഗത്തെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. അവർക്കു വേണ്ടി പിന്നീടെഴുതാം. തുടർ പഠനത്തിനു തയാറെടുക്കുന്നവർ, പ്രത്യേകിച്ചും ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട സ്ഥാപനങ്ങളെ ക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിക്കാനാണു ശ്രമം.

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സമഗ്രമായ വികാസത്തിനു് ഉതകന്നതാവണമെന്നതിൽ സംശയമേതുമില്ല. നമ്മുടെ ഉൾക്കാഴ്ചകളെ വിപുലമാക്കാനും സഹാനുഭൂതിയുടെയും നൻമയുടെയും ഹൃദയവിശാലതയുടെയും മൂല്യങ്ങൾ വളർത്താനും അതിനു കഴിയണം.അതോടൊപ്പം മെച്ചപ്പെട്ട ജീവസന്ധാരണോപാധിയ്ക്കും വിദ്യാഭ്യാസം ഒരാളെ സഹായിക്കണം. ദൗർഭാഗ്യവശാൽ ഈ ലക്ഷ്യങ്ങൾ നിറവേറ്റുന്ന മികച്ച കലാലയങ്ങൾ വിരളമായിരിക്കുന്നു എന്നതാണ് നമ്മുടെ പ്രതിസന്ധി .

വിദ്യാഭ്യാസത്തിന്‍റെ ഗുണമേൻമയുടെ കാര്യത്തിൽ ഇന്ത്യൻ സർവകലാശാലകൾ അന്താരാഷ്‌ട്ര നിലവാരത്തിലേയ്ക്ക് വളരേണ്ടതുണ്ട്. ലോകത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ആദ്യ നൂറിൽ ഇന്ത്യയിൽ നിന്ന് ഒന്നു പോലുമില്ല. കേരളത്തിലെ തൃശൂർ ജില്ലയുടെ നാലിലൊന്ന് മാത്രം വലിപ്പമുള്ള സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരും (എൻയുഎസ്) നന്യാംഗ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (എൻടിയു) ആദ്യ മുപ്പതിലുണ്ട്. ഹാവാർഡ്, കേംബ്രിഡ്ജ്, എം ഐ ടി, കേംബ്രിഡ്ജ്, പ്രിൻസ്ടൻ എന്നിവയെല്ലാം ലോക റാങ്കിംഗിൽ ഏറ്റവും മുകളിലാണ്. അറിവിന്‍റെ ഏറ്റവും പുതിയ ധാരകൾ കണ്ടെത്തപ്പെടുന്ന ഇടങ്ങൾ. ലോകത്തെ അനുദിനം പുതുക്കിപ്പണിയുന്ന ഗവേഷണ കേന്ദ്രങ്ങൾ. സമർഥനായ ഒരു വിദ്യാർഥി ഉപരിപഠനത്തിന് ശ്രമിക്കേണ്ടത് ഇത്തരം മികവിന്‍റെ കേന്ദ്രങ്ങളിലാണ്.

ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ പ്രവേശനത്തിന് തയാറെടുക്കുന്നവർ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തണം.ഐഐടികൾ, ഐഐഎസ് സി ബംഗളൂരു, വിവിധ എൻഐടികൾ, ഐസറുകൾ, ജെഎൻസിഎഎസ്ആർ ബംഗളൂരു, എസ്എൽ ഐഇടി പഞ്ചാബ്, ഐഎഇഎസ്ടി ശിബ്പൂർ എന്നിവ നടത്തുന്ന പി ജി കോഴ്സുകൾക്കോ ഇന്‍റഗ്രേറ്റഡ് പിജി പി എച്ച് ഡി കോഴ്സുകൾക്കോ ഐഐ ടികൾ നടത്തുന്ന JAM പരീക്ഷ എഴുതണം. ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, ബയോടെക്നോളജി, മാത്തമെറ്റിക്കൽ സ്റ്റാറ്റിറ്റിക്സ് വിഷയങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് നിബന്ധനകൾക്ക് എൻജിനീയറിംഗ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ബിരുദ വിദ്യാർഥികൾക്ക് അവസരമുണ്ട്. പരമ്പരാഗത ശാസ്ത്ര ശാഖകൾക്കു പുറമേ പരിസ്ഥിതി ശാസ്ത്രം, മെഡിക്കൽ മൈക്രോബയോളജി, ന്യൂക്ലിയാർ മെഡിസിൻ, ഓപ്പറേഷൻസ് റിസർച്ച്, ജിയോഫിസിക്സ്, കാലാവസ്ഥാ പഠനം തുടങ്ങിയ വിഷയങ്ങളിലും JAM വഴി പഠനാവസരങ്ങളുണ്ട്.

മറ്റൊരു പ്രധാന മത്സര പരീക്ഷയാണ് ഗേറ്റ്. ബി.ടെക് അഥവാ എംഎസ്‌സി വിദ്യാർഥികൾക്ക് മാത്രം പങ്കെടുക്കാനാവുമായിരുന്ന ഈ മത്സരപ്പരീക്ഷയിൽ ഇപ്പോൾ ബി കോം, ബിഎസ്‌സി, ബിഎ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാനവസരമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയാണ് ഗേറ്റിലെ എൻജിനിയറിംഗ് ഇതരപേപ്പറുകൾ.

സെൻട്രൽ യൂണിവേഴ്സിറ്റി

കേരളത്തിൽ കാസർഗോഡ് ആസ്ഥാനമായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ഉൾപ്പടെയുള്ള പുതു തലമുറയിൽപ്പെട്ട 18 കേന്ദ്ര സർവകലാശാലകളിലെ ആർട്സ്, കൊമേഴ്സ്, സയൻസ് വിഷയങ്ങളിലെ മാസ് റേറഴ്സ് കോഴ്സുകൾക്ക് കുസെറ്റ് (Central University Combined Entrance Examinat ion) വഴിയാണ് പ്രവേശനം. ഇവയ്ക്കെല്ലാം പുറമേ വിശ്വഭാരതി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, പൂന സർവകലാശാല, മദ്രാസ് സർവകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി, അംബേദ്കർ യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളി ലെയും പ്രവേശന പ്രക്രിയകൾ മനസിലാക്കി വയ്ക്കണം. കേരളത്തിലെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നടത്തുന്ന വിവിധ നടത്തുന്ന പിജി കോഴ്സുകളേക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. ചില കോഴ്സുകൾക്ക് പ്രവേശന പരീക്ഷകൾ വഴിയും മറ്റുള്ളവയ്ക്ക് മാർക്കിൻ്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം.

മാനേജ്മെന്‍റ് പഠനത്തിനൊരുങ്ങുന്നവർ CAT, XAT, CMAT തുടങ്ങിയ പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ നേരത്തെ ആരംഭിക്കണം. കോഴ്സു പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ തന്നെ മികച്ച ശമ്പളത്തിൽ ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത എംബിഎ പ്രോഗ്രാമുകളെ ആകർഷകമാക്കുന്നു. പക്ഷേ, സ്ഥാപനത്തിന്‍റെ മികവ് വളരെ പ്രധാനമാണെന്നോർ മിക്കുക. ഐഐ എമ്മുകൾ, എക്സ്എൽആർ ഐ, ഐ ഐ ടികൾ, ഐ ഐ എസ് സി, എഫ് എം എസ്, ഐഎസ്ബി, ടാപ്മി, എസ്പി ജെയ്ൻ എന്നിവ മികച്ച മാനേജ്മെന്‍റ്് പ്രോഗ്രാമുകൾ നടത്തി വരുന്നു. മാനവിക വിഷയങ്ങളിൽ തൽപ്പരരായവർക്ക് ടിസ്‌സ്, നളന്ദ, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഐ ഐ ടി ഗോഹട്ടി, ഐഐടി ഗാന്ധിനഗർ, ഐ ഐ ടി ഹൈദരാബാദ് എന്നിവിടങ്ങളിൽ സവിശേഷമായ പ്രോഗ്രാമുകളുണ്ട്. സ്വകാര്യ മേഖലയിൽ അശോക, ക്രിയ, ഒപി ജിൻഡാൽ, അസിം പ്രേംജി എന്നിവ പ്രത്യേക പരാമർശിക്കുന്നു.

അക്കാദമിക / ഗവേഷണ രംഗങ്ങളിൽ തൽപ്പരരായവർ മാത്രം മാനവിക വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും ബിരുദാനന്തര കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പെട്ടെന്ന് തൊഴിൽ നേടാൻ പ്രവേശിക്കാൻ സഹായിക്കുന്നവയാണ്.
നിയമം, ഡിസൈൻ, ഐടി, ഡാറ്റ സയൻസ്, മാനേജ്മെന്‍റ്, ജേണലിസം തുടങ്ങിയ മേഖലകൾ. പക്ഷേ, ഏത് സ്ഥാപനത്തിൽ നിന്നു പഠിച്ചു എന്നത് നിർണായകമാവും എന്നോർമ്മിക്കുക.

വിദേശ പഠനത്തിനൊരുങ്ങുമ്പോൾ

വിദേശ പഠനത്തിനൊരുങ്ങുന്നവർ കൃത്യമായ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. ഫീസ്, പ്രവേശന പ്രക്രിയ, യോഗ്യതാപ്പരീക്ഷകൾ, ആക്സെപ്റ്റൻസ് നിരക്ക്, തൊഴിൽ സാധ്യത, അഭിരുചിക്കിണങ്ങുന്ന പ്രോഗ്രാമുകൾ എവിടെയെല്ലാം ലഭ്യമാണ്, സർവകലാശാലയുടെ നിലവാരം എന്നിവയെല്ലാം പഠിക്കേണ്ടതുണ്ട്.പല സ്ഥാപനങ്ങളും അക്കാദമിക മികവിനു പുറമേ GRE/ GMAT സ്കോറുകളും പ്രവേശനമാനദണ്ഡമാക്കും. lELTS/TOEFL/PTE തുടങ്ങിയ ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിക്കുന്ന ടെസ്റ്റുകളുടെ സ്കോറുകൾ വേണ്ടിവരും. തയാറെടുപ്പുകൾ പ്രീ ഫൈനൽ ഇയറിൽ തന്നെ തുടങ്ങുന്നതാണ് അഭികാമ്യം. വിദേശ പഠനത്തിനൊരുങ്ങുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പിന്നീടൊരിക്കൽ പറയാം.

വിവിധ ഐഐടികളിൽ

എൻഐടി കളിലും കേന്ദ്ര സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പി ജി / പിഎച്ച്ഡി കോഴ്സുകൾക്ക് ഗേറ്റ് സ്കോർ പ്രയോജനപ്പെടുത്താം. ഗേറ്റ്, ജാം പരീക്ഷകൾക്ക് പ്രായപരിധിയില്ല. ഗേറ്റ് പരീക്ഷാസ്കോറിന് മൂന്നു വർഷം സാധുതയുമുണ്ട്. ജനുവരി / ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഈ പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ കുറഞ്ഞത് ഒരു വർഷം മുമ്പെങ്കിലും ആരംഭിക്കണം.

ശാസ്ത്രം/ എൻജിനിയറിംഗ് വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്ന മറ്റു ചില പരീക്ഷകളാണ് ജെസ്റ്റ് (ജോയിന്‍റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് ), ടി ഐഎഫ്ആർ ഗ്രാജ്വേറ്റ് സ്കൂൾ അഡ്മിഷൻസ് ടെസ്റ്റ്, കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ ഇൻ ബയോടെക്നോളജി എന്നിവ. ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ ബിരുദാനന്തര / ഗവേഷണ പ്രോഗ്രാമുകൾക്ക് ഈ പരീക്ഷകൾ വഴിയാണ് പ്രവേശനം. ഗണിത ശാസ്ത്ര തൽപ്പരരായ ബി എസ് സി/ ബിടെക് വിദ്യാർഥികൾക്ക് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്ട്യൂട്ട് എന്നിവിടങ്ങളിലെ പി.ജി കോഴ്സുകൾക്ക് ചേരാം.
ജെഎൻയു, ഡൽഹി സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, എഎം യു,ബി എച്ച് യു, പോണ്ടിച്ചേരി സർവകലാശാല , ജഐം ഐ എന്നീ കേന്ദ്ര സർവകലാശാലകളിൽ ശാസ്ത്രമാനവിക വിഷയങ്ങളിൽ മികച്ച കോഴ്സുകളുണ്ട്. എല്ലാ സ്ഥാപനങ്ങളിലേക്കും പ്രത്യേകം അപേക്ഷിക്കണം.


പി.എൽ. ജോമി
(കരിയർ കൺസൾട്ടന്‍റും പ്രഭാഷകനും നിരവധി വിദ്യാഭ്യാസ ഗ്രന്ഥ ങ്ങളുടെ കർത്താവുമാണ്).
ഫോൺ:8301910125/E-mail: [email protected].