ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: എണ്ണമറ്റ സാധ്യതകള്‍
വിവരസാങ്കേതിക വിദ്യയിലെ ഭീമനായ ഗൂഗിളിന്‍റെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും ഓഹരിവിപണിയുടെയും ബാങ്കിംഗ് ഇൻഷ്വറൻസ് മേഖലകളുടെയുമൊക്കെ വരവും ഉണർവും ഗണിതശാസ്ത്രത്തിന്‍റെയും സ്റ്റാറ്റിസ്റ്റിക്സിന്‍റെയും ആവശ്യകത വളരെയധികം വർധിപ്പിച്ചിരിക്കുന്നു.

ഗണിതവും സ്റ്റാറ്റിസ്റ്റിക്സും അധ്യയനം, ഗവേഷണം, പ്രതിരോധം, ബാങ്കിംഗ്, ഇൻഷ്വറൻസ് രംഗങ്ങളിൽ ഒരുപാട് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിൾ, ഐബിഎം പോലെയുള്ള ബഹുരാഷ്ട്ര ഭീമന്മാർ തേടുന്നത് ഗണിതശാസ്ത്രത്തിലും സ്റ്റാറ്റിസ്റ്റിക്സിലുമൊക്കെ മികവ് തെളിയിച്ചവരെയാണ്. മ്യൂച്വൽ ഫണ്ട്, ഓഹരി വിപണിയിലെ ഗതിവിഗതികൾ നിർണയിക്കുന്നതുതൊട്ട് രാജ്യത്തിന്‍റെ ബജറ്റ് തയാറാക്കുന്നതിൽവരെ സ്റ്റാറ്റിസ്റ്റിക്സ് പ്രധാന പങ്കുവഹിക്കുന്പോൾ ആണവശാസ്ത്രത്തിലും വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കുന്നതിലും അത് ചോരാതെ കൈമാറുന്നതിലും ഡിജിറ്റൽ ഡാറ്റ വിശകലനം ചെയ്യുന്നതിലുമൊക്കെ ഗണിതശാസ്ത്രം ഉപയോഗിക്കുന്നു.

ഗവണ്‍മെന്‍റ് മേഖലയിലാണെങ്കിൽ ഐഎസ്ആർഒ, ഡിആർഡിഒ, ബിഎആർസി തുടങ്ങിയ സ്ഥാപനങ്ങൾ ഈ രംഗത്തു ജോലിസാധ്യതകൾ തുറന്നിടുന്പോൾ കേന്ദ്ര സർക്കാർ നടത്തുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് പരീക്ഷ ഭരണതലത്തിലേക്കുള്ള ചുവടു വയ്പാണ്. ബിരുദാനന്തര ബിരുദതലത്തിനപ്പുറത്തേക്ക് സഞ്ചരിക്കാൻ തയാറായ മിടുക്കരായ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ (സിഎസ്ഐആർ എന്ന സ്ഥാപനം വഴി) നൽകുന്ന ഗവേഷണ ഫെല്ലോഷിപ്പ് പ്രതിമാസം 25000 രൂപയുടേതാണ്.

സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

ബിരുദ ബിരുദാനന്തര തലങ്ങളിൽ ഏറ്റവും മികച്ച പഠനസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥാപനമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അഥവാ ഐഎസ്ഐ. ഐഎസ്ഐ കാന്പസുകളിൽ ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ മികച്ച അധ്യാപകരും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. ഐഎസ്ഐകളിൽ നടത്തുന്ന മൂന്നുവർഷ ബിരുദ കോഴ്സുകളാണ് ബി-മാത്ത്, ബി-സ്റ്റാറ്റ് എന്നിവ. ഗണിതം ഒരു വിഷയമായി പഠിച്ച പ്ലസ് ടുവാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദ കോഴ്സുകളായ എംമാത്ത്, എംസ്റ്റാറ്റ് എന്നിവയിലേക്ക് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ് ഇവ ഒരു വിഷയമായി പഠിച്ച ബിരുദമാണ്. പ്രവേശനത്തിന് എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും ഉണ്ടായിരിക്കും. ഗേറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടിയവർക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഭിമുഖത്തിനു നേരിട്ടു പങ്കെടുക്കാം.

സയൻസ്, സാമൂഹിക ശാസ്ത്രം എന്നിവയെ സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെടുത്തിയതാണ് പാഠ്യ പദ്ധതി. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോൽക്കത്ത, ന്യൂഡൽഹി, ബംഗളൂരു, തേസ്പൂർ കാന്പസുകളിലായി നടത്തുന്ന കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ചാൽ സ്റ്റൈപ്പൻഡോടെ പഠനം നടത്താം.
സ്റ്റാറ്റിസ്റ്റിക്സിലും മാത്തമാറ്റിക്സിലുമായി പ്ലസ്ടുക്കാർ മുതൽ ബിരുദ, ബിരുദാനന്തര ബിരുദക്കാർക്കുവരെ അപേക്ഷിക്കാവുന്നതാണു കോഴ്സുകൾ. മേയ് 10 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

ബിസ്റ്റാറ്റ് (ഓണേഴ്സ്, മൂന്നു വർഷം): മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായിരിക്കണം.

ബിമാത്ത് (ഓണേഴ്സ്, മൂന്നു വർഷം): മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായിരിക്കണം.

എംസ്റ്റാറ്റ് (രണ്ടു വർഷം): സ്റ്റാറ്റിസ്റ്റിക്സിൽ മൂന്നു വർഷത്തെ ബിരുദം പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിസ്റ്റാറ്റ്, ബിമാത്ത് പരീക്ഷകൾ പാസായിരിക്കണം അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സ്റ്റാറ്റിസ്റ്റീഷൻസ് ഡിപ്ലോമ/സീനിയർ ഡിപ്ലോമ ഇൻ സ്റ്റാറ്റിസ്റ്റിക്സ് നേടിയിരിക്കണം.

എംമാത്ത്(രണ്ടു വർഷം): മാത്തമാറ്റിക്സ് പാഠ്യവിഷയമായുള്ള ബിരുദം, അല്ലെങ്കിൽ ബിഇ/ബിടെക്, അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബിമാത്ത്, ബിസ്റ്റാറ്റ്.
എംഎസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (രണ്ടു വർഷം): ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബി സ്റ്റാറ്റ് അല്ലെങ്കിൽ ബി ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
എംഎസ്ഇൻ സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെന്‍റ് സയൻസ് (രണ്ടു വർഷം): മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം അല്ലങ്കിൽ ബിടെക്.

എംഎസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (രണ്ടു വർഷം): 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി, റിലയബിലിറ്റി, ഓപറേഷൻ റിസർച്ച് എന്നിവയിൽ എംടെക് (രണ്ടു വർഷം): മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിടെക്കുകാർക്കും അപേക്ഷിക്കാം.

എംടെക് ഇൻ ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച് (രണ്ടു വർഷം): സ്റ്റാറ്റിസ്റ്റിക്സിലോ പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്സ് എന്നിവ പഠിച്ച് മാത്തമാറ്റിക്സിലോ എംഎസ്‌സി ഉള്ളവർക്കും ബിടെക്കുകാർക്കും അപേക്ഷിക്കാം.

എംടെക് ഇൻ ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി (രണ്ടു വർഷം): മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഇലക്‌ട്രോണിക് സയൻസ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക്. കോൽക്കത്ത കാന്പസിൽ നടത്തുന്ന കോഴ്സിന് പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ് (ഒരു വർഷം): ബിടെക് അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം. തേസ്പുർ കാന്പസിൽ നടത്തുന്ന കോഴ്സിനു പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം): മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം.
ഓണ്‍ലൈനായി ഫെബ്രുവരി 14 മുതൽ മാർച്ച് ആറു വരെ രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രമാണ്.
സിലബസും സാന്പിൾ ചോദ്യപേപ്പറും വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:www.isic al.ac.in/admission.