വിവാഹത്തിനായി ആറുലക്ഷം രൂപ കടം വാങ്ങി: തിരിച്ചടയ്ക്കാനായില്ല; സാൻ റേച്ചലിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
Tuesday, July 15, 2025 5:07 PM IST
ചെന്നൈ: ജീവനൊടുക്കിയ പ്രശസ്ത മോഡല്‍ സാന്‍ റേച്ചല്‍ ഗാന്ധി(26)യുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

സാമ്പത്തികപ്രശ്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണ് റേച്ചലിനെ അലട്ടിയിരുന്നത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വീട്ടുകാരറിയാതെ വിവാഹത്തിന് ആറ് ലക്ഷം രൂപ കടമെടുത്തു. ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ ഭാര്യ വഴിയാണ് കടമെടുത്തത്. വിവാഹത്തിന് ഉപയോഗിച്ച തുക പിതാവ് നല്‍കിയതാണെന്നാണ് ഭര്‍ത്താവ് ധരിച്ചത്.

പിതാവിന് എഴുതിയ കത്തില്‍ വെങ്കട് അണ്ണ എന്ന വ്യക്തിയ്ക്ക് പണം നല്‍കണമെന്ന് റേച്ചല്‍ ആവശ്യപ്പെടുന്നുണ്ട്. കുറച്ച് നാളുകളായി പിതാവിനോട് റേച്ചല്‍ സാമ്പത്തിക സഹായം ചോദിക്കുന്നുണ്ടായിരുന്നു.

എന്നാല്‍, കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ഉത്തരവാദിത്തവും തനിക്കാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഞായറാഴ്ച അച്ഛനെ സന്ദര്‍ശിച്ചശേഷമാണ് ഉറക്കഗുളിക കഴിച്ചത്.

പുതുച്ചേരിയില്‍ ജനിച്ചുവളര്‍ന്ന റേച്ചലിന് ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടു. അച്ഛന്‍ ഡി. ഗാന്ധിയാണ് വളര്‍ത്തിയത്. മോഡലിംഗിലേക്ക് കടന്നുവന്ന റേച്ചല്‍ ആദ്യമൊക്കെ അവഗണിക്കപ്പെട്ടെങ്കിലും ചര്‍മത്തിന്‍റെ തനതുനിറം നിലനിര്‍ത്തിത്തന്നെ വിജയക്കൊടി പറത്തി. ഈ വിഷയമുയര്‍ത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളില്‍ താരമായി.

മിസ് ഡാർക്ക് ക്വീൻ തമിഴ്നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റ്യൂഡ് (2019), മിസ് പുതുച്ചേരി (2020/2021), ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നിവയുൾപ്പെടെ ഒട്ടേറെ പ്രാദേശിക, ദേശീയ സൗന്ദര്യ കിരീടങ്ങൾ നേടി.

മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ (2023) മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. മോഡലിംഗ് പരിശീലന സ്ഥാപനമായ റോസ് നോയർ ഫാഷൻ ഗ്രൂമിംഗിന്‍റെ സ്ഥാപകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.