വിശ്രമം കഴിഞ്ഞു, വീണ്ടും ചരിത്രവിലയിൽ സ്വർണം, 70,000 കടന്ന് കുതിപ്പ്
Wednesday, April 16, 2025 11:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില സർവകാല റിക്കാർഡിൽ. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,520 രൂപയിലും ഗ്രാമിന് 8,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ വില ഗ്രാമിന് 80 രൂപ വർധിച്ച് 7,260 രൂപയിലെത്തി.

ഏപ്രിൽ 12ന് കുറിച്ച ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയും എന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. റിക്കാർഡ് കുതിപ്പിനു ശേഷം വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 280 രൂപ കുറഞ്ഞതോടെ പവൻ വില 70,000 രൂപയിൽ താഴെയെത്തിയിരുന്നു.

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 60 ഡോളറിലധികം കയറി പുത്തൻ റിക്കാർഡായ 3,281.28 ഡോളർ വരെയെത്തി.

അതേസമയം, വെള്ളിവിലയിൽ‌ മാറ്റമില്ല. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.