കത്തിക്കയറി സ്വർണം ചരിത്രവിലയിൽ; ഒറ്റയടിക്ക് കൂടിയത് 1,480 രൂപ, 70,000 രൂപയ്ക്ക് തൊട്ടരികെ
Friday, April 11, 2025 11:20 AM IST
കൊച്ചി: വിവാഹമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ ഇന്ന് ജ്വല്ലറികളിലേക്ക് പോകാൻ പദ്ധതിയിട്ടവരുടെ നെഞ്ചിടിപ്പേറ്റി സ്വർണവില 69,000 കടന്നു. പവന് ഒറ്റയടിക്ക് 1,480 രൂപയും ഗ്രാമിന് 185 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ‌ സ്വർണത്തിന് 69,960 രൂപയിലും ഗ്രാമിന് 8,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ ഉയർന്ന് 7,200 രൂപയിലെത്തി.

വ്യാഴാഴ്ചയും ഈ മാസം മൂന്നിനും രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയും എന്ന റിക്കാർഡാണ് ഇന്ന് കടപുഴകിയത്. 70,000 രൂപ എന്ന വമ്പൻ നാഴികക്കല്ലിലേക്ക് വെറും 40 രൂപയുടെ അകലം മാത്രമാണുള്ളത്. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് 2,160 രൂപയും ബുധനാഴ്ച 520 രൂപയും വർധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവനു 4,160 രൂപയും ഗ്രാമിന് 520 രൂപയുമാണ് ഉയർന്നത്.

നേരത്തെ, ഒരാഴ്ചയ്ക്കിടെ പവനു 2,680 രൂപയും ഗ്രാമിന് 335 രൂപയും കുറഞ്ഞശേഷമാണ് ബുധനാഴ്ച മുതൽ വില വീണ്ടും മുന്നേറിയത്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നിട്ടു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടും ചൈനയ്ക്ക് ഇളവ് നൽകാത്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനമാണ് സ്വർണവില കുതിച്ചുകയറാൻ വഴിയൊരുക്കിയത്.

രാജ്യാന്തരവില ഔൺസിന് ചരിത്രത്തിലാദ്യമായി 3,200 ഡോളർ‌ ഭേദിച്ചു. ഒറ്റദിവസം 140 ഡോളറിനടുത്ത് ഉയർന്ന് 3,219.41 ഡോളർ എന്ന റിക്കാർഡിലെത്തി.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.