സിനിമയെ സിനിമയായി തന്നെ കാണണമെന്ന് ആസിഫ് അലി
Monday, March 31, 2025 6:13 PM IST
കൊച്ചി: എമ്പുരാന്‍ സിനിമയുടെ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി തന്നെ കാണണമെന്നും സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണെന്നും ആസിഫ് അലി പ്രതികരിച്ചു.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമെന്നും എഴുതി കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്‍റെ ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു.

"മൂന്ന് മണിക്കൂറോ അല്ലെങ്കില്‍ രണ്ടര മണിക്കൂറോ വിനോദത്തിന് മാത്രമായി സിനിമ കാണുക. സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് തീരുമാനിക്കാന്‍ പറ്റുന്നത് നമുക്കാണ്. ആ തീരുമാനം നമ്മുടെ കൈയിലാരിക്കണം. സിനിമയായാലും നമ്മുടെ ചുറ്റുപ്പാടുകളെ നമ്മളെ സ്വാധീനിക്കാന്‍ പറ്റുന്നത് എന്താണെന്ന് നമുക്ക് തിരഞ്ഞെടുക്കാം'.

'വീട്ടില്‍ ഇരുന്ന് അല്ലെങ്കില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് സോഷ്യല്‍മീഡിയയില്‍ എഴുതുമ്പോള്‍ വരും വരായ്‌കകളെ കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെ അതിന്‍റെ വകഭേദമാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയ ആക്രമണം എന്നത് ഒരു തവണ അനുഭവിച്ചാലേ അറിയുകയുള്ളു'.-ആസിഫ് അലി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.