ഐബി ഉദ്യോഗസ്ഥയുടെ മരണം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം
Tuesday, March 25, 2025 11:29 AM IST
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഐബി ഉദ്യോഗസ്ഥയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിലും ഐബി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കകുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ ഐടിഐ പ്രിൻസിപ്പൽ മധുസൂദനന്‍റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളായ മേഘ (25) യെയാണ് ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ ഐഡി കാർഡ് പരിശോധിച്ചതിൽ നിന്നാണ് വിമാനത്താവളത്തിലെ ജീവനക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്.

ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വരികയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ തലവച്ച് കിടക്കുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് പോലീസിൽ മൊഴി നൽകിയത്. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്.

മരണത്തിനു തൊട്ടു മുൻപ് യുവതി സംസാരിച്ച മൊബൈൽ നന്പർ‍ കേന്ദ്രീകരിച്ച് സൈബർസെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടത്താനാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.