കോട്ടയത്ത് പോലീസിനു നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്
Friday, March 21, 2025 1:47 PM IST
കോട്ടയം: കോട്ടയത്ത് പോലീസുകാർക്ക് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം. കടപ്ലാമറ്റം വയലായിലാണ് പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്‍റെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്.

ഈ സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളം വയ്ക്കുന്നു എന്ന വിവരത്തിന്‍റെഅടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പോലീസുകാർക്ക് നേരെ ലഹരി സംഘം ആക്രമണം നടത്തുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.