ലഹരിക്കേസിൽ ഒറ്റിയെന്ന് സംശയം; യുവാവിനെ ക്രൂരമായി മർദിച്ച് സുഹൃത്തുക്കൾ
Monday, March 17, 2025 4:46 AM IST
കണ്ണൂര്‍: ലഹരിക്കേസിൽ പോലീസിന് വിവരം നൽകിയെന്നാരോപിച്ച് കണ്ണൂരിൽ യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.

എടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുറ്റിക്കകം കടപ്പുറത്ത് നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് ഫഹദിനെ പോലീസ് പിടികൂടിയത്.

ഫഹദിന്‍റെ കൈയിൽ ലഹരി ഉണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത് റിസല്‍ ആണെന്ന് സംശയിച്ചായിരുന്നു അതിക്രമം.

ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ശനിയാഴ്ച ഉച്ചയോടെ റിസലിനെ വീടിനടുത്ത് തടഞ്ഞു നിര്‍ത്തിയാണ് ഏഴംഗ സംഘം മര്‍ദിച്ചത്.

സിമന്‍റ് കട്ട കൊണ്ടും വടികൊണ്ടും അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. പുറത്തും മുഖത്തും പരിക്കേറ്റ റിസൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമി സംഘത്തിലെ നാല് പേരെ എടക്കാട് പോലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.