ഒടുവിൽ അയയുന്നു; എമ്പുരാനെതിരെ പ്രതികാര നടപടി ഇല്ലെന്ന് ചേംബര്‍; പോസ്റ്റ് പിന്‍വലിച്ച് ആന്‍റണി
Wednesday, February 26, 2025 3:14 PM IST
കൊച്ചി: മലയാളസിനിമലോകത്തെ വിവാദങ്ങളിലേയ്ക്ക് വലിച്ചിട്ട തർക്കങ്ങൾക്ക് ഒടുവിൽ പര്യവസാനം. ഫിലിം ചേംബര്‍ പ്രസിഡന്‍റ് ബി.ആര്‍. ജേക്കബ് നിർമാതാവ് ആന്‍റണി പെരുമ്പാവൂരുമായി സംസാരിച്ചതിന്‍റെ ഭാഗമാ‌യി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുമെന്ന് ആന്‍റണി ഉറപ്പുനൽകിയിരുന്നു. തുടർന്ന് ഈ പോസ്റ്റ് ഫേസ്ബുക്ക് ഫീഡിൽ നിന്നും പിൻവലിച്ചു.

ഫെബ്രുവരി 13നാണ് ആന്‍റണി നിർമാതാവ് ജി. സുരേഷ് കുമാറിനെതിരെയും പ്രൊഡ്യൂസേഴ്സ് അസോസി‌യേഷന്‍റെ തീരുമാനങ്ങളെ വിമർശിച്ചുകൊണ്ടും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

ഈ കുറിപ്പ് മോഹൻലാലും പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനുമടക്കം നിരവധി പേരാണ് ഷെയർ ചെയ്തത്. മാര്‍ച്ച് മാസത്തില്‍ ഫിലിം ചേംബര്‍ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റർ ഉടമകൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും ചേംബര്‍ പ്രസിഡന്‍റ് വ്യക്തമാക്കി.

സിനിമാ സമരത്തിന്‍റെ കാര്യം പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ ജി. സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉണ്ടായ സാഹചര്യം ആന്‍റണി ബി.ആര്‍. ജേക്കബിനോട് വിശദീകരിച്ചിരുന്നു. എമ്പുരാന്‍റെ ബജറ്റിനെ കുറിച്ചുള്ള പരാമർശം ആണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്‍റണി അറിയിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തന്‍റെ പോസ്റ്റ് എന്നും ആന്‍റണി പറഞ്ഞിരുന്നു.

എമ്പുരാന്‍ ബജറ്റിനെക്കുറിച്ചുള്ള പരാമര്‍ശം സുരേഷ് കുമാര്‍ തിരുത്തിയത് ചൂണ്ടിക്കാട്ടിയ ചേംബര്‍ പ്രസിഡന്‍റിനോട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാനുള്ള സന്നദ്ധതയും ആന്‍റണി അറിയിക്കുകയായിരുന്നു. അതേസമയം ഒരാഴ്ചക്കകം എല്ലാം പരിഹരിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.