സെഞ്ചുറിയുമായി കോഹ്‌ലി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Sunday, February 23, 2025 9:49 PM IST
ദുബായ്: സൂപ്പർ താരം വിരാട് കോഹ്‌ലി സെഞ്ചുറിയുമായി തിളങ്ങിയ ചാന്പ്യൻസ് ട്രോഫി മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

പാക്കിസ്ഥാൻ‌ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം 45 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഏകദിന കരിയറിലെ 51-ാം സെഞ്ചുറി നേടിയ കോഹ്‌ലിയാണ് ഇന്ത്യയെ ആവേശ വിജയത്തിലെത്തിച്ചത്. ഏഴ് ഫോറുകൾ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്സ്.

56 റൺസെടുത്ത ശ്രേയസ് അയ്യരും 46 റൺസെടുത്ത ശുഭ്മാൻ ഗില്ലും മികച്ച പ്രകടനമാണ് നടത്തിയത്. നായകൻ രോഹിത് ശർമ 20 റൺസുമെടുത്തു.

പാക്കിസ്ഥാന് വേണ്ടി ഷഹിൻഷാ അഫ്രീഡി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അബ്രാർ അഹ്‌മദും ഖുഷ്ദിൽ ഷായും ഓരോ വിക്കറ്റ് വീതവും എടുത്തു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 49.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസെടുത്തത്.62 റൺസെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. നായകൻ മുഹമ്മദ് റിസ്‌വാൻ 46 റൺസും ഖുഷ്ദിൽ ഷാ 38 റൺസുമെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ രണ്ടും അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതവും എടുത്തു.

ഇത്തവണത്തെ ചാന്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. മാർച്ച് രണ്ടിന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നതിന്‍റെ വക്കിലായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമിയിലെത്താനാകു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.