ഒരു രക്ഷയുമില്ല! കത്തിക്കയറി സ്വർണവില, 62,000 രൂപയ്ക്ക് തൊട്ടരികെ
Saturday, February 1, 2025 10:44 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ തിരുത്തിക്കുറിച്ച് സ്വർണം കത്തിക്കയറുന്നു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 61,960 രൂപയിലും. ഗ്രാമിന് 7,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,395 രൂപയായി.

വെള്ളിയാഴ്ച പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു. ഇന്നത്തെ വർധനയോടെ 62,000 രൂപയെന്ന പുത്തൻ നാഴികക്കല്ലിലേക്ക് വെറും 40 രൂപ മാത്രം ദൂരമാണുള്ളത്.

സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച സ്വർണവില സർവകാല റിക്കാർഡിലേക്ക് കുതിച്ചുയർന്നിരുന്നു. പവന് 680 രൂപയാണ് വർധിച്ചത്. പിന്നാലെ വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 960 രൂപയും ഉയർന്നു. ഇന്നത്തെ വർധനയോടെ ഒരു മാസത്തിനിടെ ഏകദേശം 4,800 രൂപയാണ് വര്‍ധിച്ചത്.

ഫെബ്രുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. പിന്നീട് റിക്കാര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ച 120 രൂപ കുറയുകയായിരുന്നു.

ഫെബ്രുവരി തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപയും പിന്നാലെ 60,000 രൂപയും 61,000 രൂപയും കടക്കുകയും ചെയ്തു.

ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് ആദ്യമായി 2,800 ഡോളര്‍ കടന്ന് വില മുന്നേറി നിലവിൽ 2,801 ഡോളറെന്ന നിരക്കിലാണ്.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 എന്ന നിരക്കില്‍ തുടരുകയാണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.