ഹരിയാനയിൽ കോൺഗ്രസ് ചരിത്ര വിജയം നേടും : ദീപേന്ദർ സിംഗ് ഹൂഡ
Tuesday, October 8, 2024 1:20 AM IST
ന്യൂഡൽഹി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും ഇത്തവണ പാർട്ടിക്ക് ലഭിക്കുകയെന്ന് കോൺഗ്രസ് എംപിയും മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനുമായ ദീപേന്ദർ സിംഗ് ഹൂഡ. ഹരിയാനയിലെ ഫലം ദേശീയ രാഷ്ട്രീയത്തിൽ തന്നെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ അംഗികരിച്ചിരിക്കുന്നു എന്നാണ് മനസിലാകുന്നത്. അത്തരത്തിലുള്ള സൂചനകളാണ് ഏക്സിറ്റ് പോളിലൂടെ പുറത്ത് വന്നത്. ഞങ്ങൾക്ക് ലഭിക്കുന്ന സൂചനകളും അങ്ങനെ തന്നെയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വ മികവിനുള്ള അംഗീകാരം കൂടിയായിരിക്കും ഈ ഫലം.'- ദീപേന്ദർ ഹൂഡ പറഞ്ഞു.

ബിജെപിയുടെ ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും ഹൂഡ കൂട്ടിച്ചേർത്തു. ജനദ്രോഹ നയങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. കർഷകരെയും യുവാക്കളെയും കായിക താരങ്ങളെയും അവർ അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ എട്ടിനാണ് ഹരിയാനയിലെ വോട്ടെണ്ണൽ ആരംഭിക്കുക. 90 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.